E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:32 PM IST

Facebook
Twitter
Google Plus
Youtube

More in Breaking News

കുരിശ് പൊളിച്ചതില്‍ മുഖ്യമന്ത്രിയ്ക്കു അതൃപ്തി; നടപടികളിൽ ജാഗ്രത പുലർത്താൻ നിർദേശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്നത്തെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളില്‍ ജില്ലാഭരണകൂടത്തിന് മുഖ്യമന്ത്രിയുടെ ശാസന. കുരിശ് പൊളിച്ചതില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു.
സര്‍ക്കാര്‍ ഭൂമിയെന്നുറപ്പുണ്ടെങ്കില്‍ ബോര്‍ഡ് സ്ഥാപിച്ചാല്‍ മതിയായിരുന്നു. നടപടികളില്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും വേണമായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
 
മൂന്നാറിൽ വൻകിട കയ്യേറ്റക്കാർക്കെതിരെ റവന്യൂ വകുപ്പിന്റെ നടപടി തുടങ്ങിയിരുന്നു. സൂര്യനെല്ലിക്ക് സമീപം പാപ്പാത്തി ചോലയിൽ സർക്കാർ ഭൂമി കയേറി സ്ഥാപിച്ച കുരിശും കെട്ടിടങ്ങളും പൊളിച്ചുനീക്കിയത് ചർച്ചാവിഷയമായിരുന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചായിരുന്നു നടപടികൾ. കയ്യൂക്കിൽ കയ്യേറ്റമെന്ന മനോരമ ന്യൂസ് പരമ്പരയാണ് മൂന്നാറിലെ കയ്യേറ്റങ്ങൾ പുറത്തു കൊണ്ടുവന്നത്.

കയ്യേറ്റഭൂമിയിലേക്ക് പുറപ്പെട്ട ദൗത്യസംഘത്തെ വിശ്വാസികളിൽ ചിലർ ആദ്യം തടഞ്ഞു. പിന്നീട് ഇടുങ്ങിയ വഴിയിൽ കാറിട്ടും റോഡ് കുത്തിപ്പൊളിച്ചു വഴിമുടക്കി. മൂന്ന് മണിക്കൂറിന് ശേഷമാണ് തടസങ്ങൾ മറികടന് റവന്യൂ സംഘം സ്ഥലതെത്തിയത്. ദുർഘട യാത്രക്ക് ഒടുവിൽ മുകളിലെത്തിയ സംഘം ജെ സി ബി ഉപയോഗിച്ച് കുരിശ് പിഴുത് മാറ്റി. സമീപത്തെ ഷെഡുകൾ തീവച്ച് നശിപ്പിച്ച ദേവാലയത്തിനായി നിർമ്മിച്ച കെട്ടിടവും തകർത്തു.

2282 ഏക്കർ സർക്കാർ ഭൂമിയിലാണ് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന കുരിശും താത്കാലിക ഷെഡും സ്ഥാപിച്ചത്. ഒരു മാസം മുമ്പ് കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തെ തടയുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിനാൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 100 ലേറെ പൊലീസുകാരും അത്ര തന്നെ റവന്യൂ വനം വകുപ്പ് മറ്റിതര സർക്കാർ വകുപ്പ് ഉദ്യോഗസ്ഥരും കയ്യേറ്റം ഒഴിപ്പിക്കാനെത്തി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :