കെ.എം. മാണിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് എം.എം. ഹസന്‍. യു.ഡി.എഫ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞിട്ടില്ല. മാണി കോണ്‍ഗ്രസിലേക്ക് മടങ്ങിവരണമെന്നതാണ് തന്‍റെ നിലപാട്. മാണിയെ താന്‍ ക്ഷണിച്ചതായുള്ള വാര്‍ത്ത ഹസന്‍ നിഷേധിച്ചു. മലപ്പുറത്ത് ജനങ്ങള്‍ വോട്ടുചെയ്തത് യു.ഡി.എഫിനാണെന്നും കേരള കോണ്‍ഗ്രസ് പിന്തുണയുണ്ടെന്നത് മാണിയുടെ അവകാശവാദമാണെന്നും ഹസൻ പറഞ്ഞു.
കെ.പി.സി.സി നേതൃയോഗത്തില്‍ കെ.എം.മാണിക്കെതിരെ രൂക്ഷ വിമര്‍ശനം. കെ.എം.മാണി നിരന്തരം അപമാനിക്കുകയാണെന്നും ഇങ്ങനെയൊരാളെ കൂടെ കൂട്ടണമോയെന്ന് കൂട്ടായി ആലോചിക്കണമെന്നും പി.ടി.തോമസ് പറഞ്ഞു. എപ്പോഴും മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ച് കേരള കോണ്‍ഗ്രസിന്‍റെ ശക്തി വര്‍ധിപ്പിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ജോസഫ് വാഴയ്ക്കന്‍റെ പ്രതികരണം. പോകുന്നവര്‍ പോകട്ടെയെന്നും ആരെയും തിരിച്ചുവിളിക്കേണ്ട ആവശ്യമില്ലെന്നും എം.എം.ജേക്കബും വ്യക്തമാക്കി.
1991 മാതൃകയിൽ സംഘടന തിരഞ്ഞെടുപ്പ് നടത്തരുതെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ പറഞ്ഞു. അന്നത്തെ മുറിവുകൾ ഇന്നും മാറിയിട്ടില്ലെന്നും ബൂത്ത് തലം വരെ ഗ്രൂപ്പ് പോര് വർധിക്കാനേ അത് കാരണമാകുവെന്നും സുധീരന്‍ വ്യക്തമാക്കി. ഈ മാസം 30ന് മുമ്പ് ബൂത്ത് കമ്മിറ്റി രൂപീകരണം പൂർത്തിയാക്കാനും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്റ അധ്യക്ഷതയിൽ ചേര്‍ന്ന യോഗം തീരുമാനിച്ചു