പൂപ്പാറയിലെ, മൂന്നാര്‍ ഗേറ്റ് ഹോട്ടല്‍ സര്‍ക്കാര്‍ ഏറ്റെടുത്തേക്കും. റിസോര്‍ട്ടിന്‍റെ പട്ടയം റദ്ദാക്കിയ സബ് കലക്ടര്‍ ശ്രീരാമിന്റെ നടപടി കലക്ടര്‍ അംഗീകരിച്ചു. സി.എച്ച്.ആര്‍ ഭൂമിയില്‍ ചട്ടം ലംഘിച്ച് കെട്ടിടം നിര്‍മിച്ചതിനാണ് നടപടി. പട്ടയം റദ്ദാക്കിയത് ചോദ്യം ചെയ്ത് ഉടമ നല്‍കിയ ഹര്‍ജി ജില്ലാ കലക്ടര്‍ തള്ളി
മൂന്നാറിലും ദേവികുളം, ഉടുമ്പഞ്ചോല താലൂക്കുകളിലും ഒഴിപ്പിക്കേണ്ട കയ്യേറ്റങ്ങളെ കുറിച്ചുള്ള രൂപരേഖ ജില്ലാ ഭരണകൂടം തയ്യാറാക്കുന്നു. ദേവികുളം സബ് കലക്ടർ ശ്രീരാം വെങ്കിട്ടരാമൻ ഇത് സംബന്ധിച്ച് ഇടുക്കി ജില്ലാ കലക്ടർ ജി.ആര്‍ ഗോകുലുമായി ചര്‍ച്ച നടത്തി. നടപടികളുടെ ഭാഗമായി കയ്യേറ്റമെന്ന് പരാതികള്‍ ഉയര്‍ന്ന സ്ഥലങ്ങള്‍ റവന്യൂ വകുപ്പ് പരിശോധിക്കുകയാണ്. സര്‍വേ വിഭാഗം ഉദ്യോഗസ്ഥരുടെ കൂടി സഹകരണത്തോടെയാണ് നടപടി. സബ് കലക്ടര്‍ തിരിച്ചെത്തിയശേഷം കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്ന നടപടി പുനരാരംഭിക്കുമെന്നാണ് സുചന. അതേസമയം ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ തടയുകയും ഭൂസംരക്ഷണ സേനാംഗങ്ങളെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഒരാഴ്ച കൂടി കഴിഞ്ഞേ ഇടുക്കി ജില്ലാ കലക്ടർ, ചീഫ് സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കൂ.
മൂന്നാറിലെ കൈയ്യേറ്റങ്ങൾ ആരെതിർത്താലും ഒഴിപ്പിക്കുകതന്നെ ചെയ്യുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ. വ്യക്തികളല്ല, ഭൂമാഫിയയാണ് പ്രശ്നം. കർശന നടപടികളുമായി മുന്നോട്ടുപോകാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇടുക്കിയിലെ ഭൂരഹിതർക്ക് ഭൂമി നൽകുന്നതിനാകും സർക്കാർ പ്രഥമ പരിഗണന നൽകുകയെന്നും റവന്യൂമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.