സംഘടന തിരഞ്ഞെടുപ്പും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ച ചെയ്യാൻ കോൺഗ്രസിന്റ നേതൃയോഗം ഇന്ന്. രാവിലെ 10 ന് കെ.പി.സി.സിയിൽ ചേരുന്ന യോഗത്തിൽ മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലവും വിലയിരുത്തും.എം.എം ഹസൻ അധ്യക്ഷനായ ശേഷമുള്ള ആദ്യ വിശാല നേതൃയോഗം കൂടിയാണ് ഇന്നത്തേത്. സർക്കാരിന്റ വീഴ്ചകളും അതിനെതിരെ നടത്തിയ സമരങ്ങളും വിലയിരുത്തുന്നതിന് പുറമെ അടുത്ത ചൊവ്വാഴ്ച ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും എം.എൽ.എമാരും എം.പിമാരും പങ്കെടുക്കുന്ന യോഗം ആവിഷ്കരിക്കും.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള വി.എം സുധീരന്റ അപ്രതീക്ഷിത രാജി,അധ്യക്ഷ· സ്ഥാനത്തേക്കുള്ള എം.എം ഹസന്റ വരവ്,കെ.എസ്.യു തിരഞ്ഞെടുപ്പോടെ സജീവമായ ഗ്രൂപ്പ് പോര്.വീണ്ടുമൊരു വിശാല നേതൃയോഗം കൂടുമ്പോൾ പാർട്ടിയിൽ കാര്യങ്ങൾ പഴയപോലെയല്ല.സംഘടന തിരഞ്ഞെടുപ്പാണ് പ്രധാന അജണ്ട.അടുത്തമാസം 15 ന് മുമ്പ് അംഗത്വവിതരണം പൂർത്തിയാക്കണം.തിരഞ്ഞെടുപ്പ് വോട്ടെടുപ്പിലൂടയോ സമവായത്തിലൂടെയോ എന്ന് തീരുമാനിച്ചിട്ടില്ല.എങ്കിലും താഴേത്തട്ട് മുതൽ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങണം.മലപ്പുറത്തെ ഉപതിരഞ്ഞെടുപ്പ് ഫലം കൂട്ടായ ചർച്ച ചെയ്യും.കെ.എം മാണിയുടെ തിരിച്ചുവരവ് സംബന്ധിച്ചും അഭിപ്രായങ്ങൾ ഉയരും.സർക്കാരിന്റ വീഴ്ചകളും അതിനെതിരെ നടത്തിയ സമരങ്ങളും വിലയിരുത്തുന്നതിന് പുറമെ അടുത്ത ചൊവ്വാഴ്ച ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും എം.എൽ.എമാരും എം.പിമാരും പങ്കെടുക്കുന്ന യോഗം ആവിഷ്കരിക്കും.കെ.എസ്.യു തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ െഎയും എ യും തമ്മിൽ അത്ര സുഖത്തിലല്ല.സമവായമുണ്ടാക്കിയശേഷം എ ഗ്രൂപ്പ് ചതിച്ചുവെന്ന പരാതി െഎ ഗ്രൂപ്പിനുണ്ട്.അതുകൊണ്ടുതന്നെ ഗ്രൂപ്പ് തിരിഞ്ഞുള്ള ആരോപണങ്ങളും പ്രതീക്ഷിക്കാം.പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയശേഷം എം.എം ഹസൻ നടത്തിയ ചില പ്രസ്താവനകളോടും അനിഷ്ടമുണ്ട്. മലപ്പുറം ഉപതിരഞ്ഞെടുപ്പിനിടെ നേതൃയോഗം ചേർന്നെങ്കിലും തിരഞ്ഞെടുപ്പ് കാര്യങ്ങൾ മാത്രമായിരുന്നു ചർച്ച.