E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:24 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ശശികല കുടുംബം അണ്ണാ ഡി.എം.കെയില്‍നിന്ന് പുറത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തമിഴക രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവ്. അണ്ണാ ഡിഎംകെയില്‍ നിന്ന് ശശികല കുടുംബത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം തീരുമാനിച്ചു. പാര്‍ട്ടിയെ നയിയ്്ക്കാന്‍ പ്രത്യേക സമിതിയ്ക്കും രൂപം നല്‍കി. ഇനി ഒ.പി.എസ്. ഇപിഎസ് വിഭാഗങ്ങള്‍ ഒന്നിച്ചു നീങ്ങും. 

ജനറല്‍ സെക്രട്ടറി വി.കെ ശശികലയെയും ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരനെയും പുറത്താക്കാനാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. ഇരുപത് മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു. ഒന്നരകോടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വികാരം മാനിച്ചാണ് തീരുമാനം. പാര്‍ട്ടിയെ ശശികലയുടെ കുടുംബത്തില്‍ നിന്ന് രക്ഷിയ്ക്കുമെന്ന് യോഗത്തിന് ശേഷം ധനമന്ത്രി ഡി. ജയകുമാര്‍ പറഞ്ഞു. 

ഐക്യത്തിനായി പനീര്‍സെല്‍വം ഉന്നയിച്ച ആവശ്യമാണ് പളനിസാമിയും മന്ത്രിമാരും അംഗീകരിച്ചത്. ഇതോടെ ഇരു വിഭാഗവും ഇനി യോജിച്ച് മുന്നോട്ട് പോകും. ജനറല്‍ സെക്രട്ടറിയായി ഒ. പനീര്‍സെല്‍വത്തെ അധികം വൈകാതെ തിരഞ്ഞെടുക്കുമെന്നാണ് സൂചന. പളനിസാമി തന്നെയാകും മുഖ്യമന്ത്രി. 

ശശികലയും ദിനകരനും പുറത്താകുന്നതോടെ അണ്ണാ ഡിഎംകെയിലെ അനിഷേധ്യ നേതാവായി പനീര്‍സെല്‍വം മാറി. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയെ രക്ഷിച്ച വീര പരിവേഷമാകും ഇനി ഒപിഎസിന്. ഈ പ്രതിച്ഛായ വരുന്ന തിരഞ്ഞെടുപ്പുകളില്‍ അണ്ണാ ഡിഎംകെയ്ക്ക് ഏറെ ഗുണം ചെയ്യും. 

വി.കെ ശശികലയുമായി ഇടഞ്ഞ് മറീനയിലെ ജയസമാധിയില്‍ നാല്‍പ്പത് മിനിറ്റ് നടത്തിയ ഈ ധ്യാനത്തിന് ശേഷമാണ് വിനീത വിധേയനായിരുന്ന പനീര്‍സെല്‍വം അടിമുടി മാറിയത്. പിന്നീട് കണ്ടത് ശശികലയ്ക്കെതിരെ ആഞ്ഞടിയ്ക്കുന്ന ഒപിഎസിനെ. ആരോപണങ്ങള്‍ വാക് ശരങ്ങളായി പെയ്തു. 

തുടര്‍ന്ന് നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ തോറ്റയെങ്കിലും ജനങ്ങള്‍ ഒപ്പമുണ്ടെന്നായിരുന്നു പനീര്‍സെല്‍വത്തിന്‍റെ വാദം. അന്ന് ഈ വാദത്തെ കളിയാക്കിയവരാണ് മുഖ്യമന്ത്രി പളനിസാമി ഉള്‍പ്പെടെയുള്ളവര്‍. അനധിക‍ൃത സ്വത്തുകേസില്‍ ശശികല ജയിലിലായതിനെ തുടര്‍ന്ന് കടിഞ്ഞാണ്‍ ഏറ്റെടുത്ത ദിനകരന്‍റെ ചെയ്തികള്‍ പാര്‍ട്ടിയ്ക്ക് കൂടുതല്‍ നാണക്കേടുണ്ടാക്കി. ഇത് പനീര്‍സെല്‍വത്തിന്‍റെ പിന്തുണ വര്‍ധിപ്പിച്ചു. ഒടുവില്‍ പാര്‍ട്ടിയെ രക്ഷിയ്ക്കാന്‍ പളനിസാമിയുമായി ഒന്നിച്ചു പോകാമെന്ന ധാരണയിലെത്തിയപ്പോഴും പനീര്‍സെല്‍വം ഒന്നേ ആവശ്യപ്പെട്ടുള്ളൂ. ശശികലയെയും കുടുംബത്തെയും പിടിച്ചു പുറത്താക്കണം. പാര്‍ട്ടിയെയും സര്‍ക്കാരിനെയും രക്ഷിയ്ക്കാന്‍ ഒപിഎസിനേ ആകൂ എന്ന് തിരിച്ചറി‍ഞ്ഞ പളനിസാമിയ്ക്കും കൂട്ടര്‍ക്കും മറിച്ചൊന്ന് ചിന്തിയ്ക്കാനുണ്ടായിരുന്നില്ല. അങ്ങനെ ഒപിഎസ് അകത്തും ശശികലയും ദിനകരനും പുറത്തും. പാര്‍ട്ടിയെ പ്രതിസന്ധി ഘട്ടത്തില്‍ പോരാടി രക്ഷിച്ചെടുത്ത വീരപരിവേഷമാകും പനീര്‍സെല്‍വത്തിന് ഇനി ലഭിയ്ക്കുക. അതെ, അണ്ണാ ഡിഎംകെയിലിനി ഒപിഎസ് യുഗം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :