അണ്ണാ ഡിഎംകെയിലെ ശശികല പക്ഷത്ത് കടുത്ത ഭിന്നത. മുഖ്യമന്ത്രി എടപ്പാടി പളനിസാമി അടക്കമുള്ള മന്ത്രിമാർ യോഗം ചേർന്നു മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം അടക്കമുള്ള വിമത നേതാക്കളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
പാർട്ടി ഒറ്റകെട്ടായി നിൽക്കണമെന്ന പനീർസെൽവത്തിന്റെ പ്രസ്താവനയെ അംഗീകരിക്കുന്നതായി ധനമന്ത്രി ഡി ജയകുമാർ യോഗത്തിനു ശേഷം വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എന്നാൽ ശശികലയെയും ദിനകരനെയും പുറത്താക്കുമെന്ന റിപ്പോര്‍ട്ടുകൾ ഇവർ തള്ളി. പാർട്ടി ചിഹ്നത്തിനായി ദിനകരൻ കോഴ നൽകിയെന്ന ആരോപണത്തെ തുടർന്നാണ് ഭിന്നത ഉടലെടുത്തത്.
രണ്ടില ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന് ൈകക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്‍ ഇന്നു അറസ്റ്റിലായേയ്ക്കും
Advertisement