മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനും എല്‍ഡിഎഫിനും ബിജെപിക്കും വോട്ട് കൂടി. യുഡിഎഫിനു 515325, എല്‍ഡിഎഫിനു 344287, ബിജെപിയ്ക്കു 65662 വോട്ടുകളാണ് ലഭിച്ചത്. 2014നേതിനെക്കാള്‍ യുഡിഎഫിന് 77602 വോട്ടും എല്‍ഡിഎഫിന് 101303 വോട്ടും കൂടി
കുഞ്ഞാലിക്കുട്ടിക്ക് 2014നേതിനെക്കാള്‍ 77602 വോട്ട് കൂടുതല് ലഭിച്ചു. ഏഴില്‍ ആറ് നിയമസഭാമണ്ഡലങ്ങളിലും യുഡിഎഫിന് വോട്ട് കൂടി. മലപ്പുറത്തു മാത്രം കുറഞ്ഞു.
ബിജെപി രാഷ്്ട്രീയത്തിന് കേരളത്തില്‍ പ്രസക്തിയില്ലെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്‍ഡിഎഫിനുള്ള മുന്നറിയിപ്പാണ് ഈ ജയമെന്നു കെപിസിസി പ്രസിഡന്റ് എം. എം. ഹസന്‍ പറഞ്ഞു. അതേസമയം, ഇടതിനും അംഗീകാരമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. 28ല്‍ നിന്ന് 36 ശതമാനമായി വോട്ടുകൂടി .
ലീഗ് ജയത്തിന് സാഹചര്യമൊരുക്കിയത് സിപിഎമ്മാണെന്നു ബിജെപി സ്ഥാനാർഥി എന്‍. ശ്രീപ്രകാശ് പ്രതികരിച്ചു.
Advertisement