മൂന്നാറിലെ കയ്യേറ്റങ്ങൾക്കെതിരെ റവന്യു വകുപ്പ് നടപടി കർശനമാക്കുന്നു. നാളെ സബ്കലക്ടറുടെ അധ്യക്ഷതയിലും മറ്റന്നാൾ കലക്ടറുടെ അധ്യക്ഷതയിലും യോഗം ചേരും. റവന്യൂ ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിനായി കൂടുതൽ പൊലീസിനെ ആവശ്യപ്പെട്ടിട്ടുണ്ട്. കയ്യേറ്റം ഒഴിപ്പിക്കാൻ ഭൂസംരക്ഷണ സേന പ്രവർത്തകരുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചു. ഇതിനായി പതിനഞ്ചു പേരെ നിയമിക്കണമെന്നും റവന്യൂ വകുപ്പ് ആവശ്യപ്പെട്ടു.
അതേസമയം, മൂന്നാറില്‍ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനു തന്നെയാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍. വ്യക്തികളെയോ സംഘടനകളെയോ നോക്കിയാവില്ല നടപടി.കയ്യേറ്റത്തെ ചെറുക്കുക എന്ന സര്‍ക്കാര്‍ നയം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും റവന്യു മന്ത്രി കൊച്ചിയില്‍ പറഞ്ഞു.
Advertisement