വിമാനറാഞ്ചൽ ഭീഷണിയെത്തുടർന്ന് രാജ്യത്തെ പ്രധാന മൂന്ന് വിമാനത്താവളങ്ങളിൽ സുരക്ഷ കർശനമാക്കി. മുംബൈ, ഹൈദരാബാദ്, ചെന്നൈ വിമാനത്താവളങ്ങളിലാണ് സുരക്ഷ വർധിപ്പിച്ചത്. 23 പേരടങ്ങുന്ന സംഘം വിമാനംറാഞ്ചാൻ പദ്ധതിയിടുന്നതായി കാണിച്ച്, ഒരു സ്ത്രീയുടെ പേരിലുള്ള ഇമെയിൽ സന്ദേശം ഇന്നലെയാണ് മുംബൈ പൊലീസ് കമ്മിഷണർക്ക് ലഭിച്ചത്.
ഇതോടെ മൂന്ന് വിമാനത്താവളങ്ങളിലും നിലവിലെ സുരക്ഷാ ഏജൻസികൾക്കൊപ്പം കൂടുതൽ പൊലീസിനെയും നിയോഗിച്ചു. സന്ദർശകരെ വിലക്കി. യാത്രക്കാരെയടക്കം കർശന പരിശോധനയ്ക്ക് വിധേയമാക്കിയശേഷമാണ് ഉള്ളിലേക്ക് കടത്തിവിടുന്നത്. സിഐഎസ്എഫും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
സന്ദേശം അവഗണിക്കേണ്ടതില്ലെന്നും സംസ്ഥാന ഇൻറലിജൻസിനെക്കൂടി ഏകോപിപ്പിച്ച് സുരക്ഷയൊരുക്കണമെന്നും അതാത് വിമാനത്താവള അധികൃതരോട് കേന്ദ്ര ഇന്റലിജൻസ് നിർദേശിച്ചു. ഇ-മെയില്‍ സന്ദേശത്തിന്‍റെ ഉറവിടം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Advertisement