ഭരണപരമായ കാര്യങ്ങളെക്കുറിച്ച് വിവാദമുണ്ടാക്കരുതെന്ന് സിപിഐയ്ക്ക് കോടിയേരിയുടെ മുന്നറിയിപ്പ്. നല്ല കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാത്ത അവസ്ഥയുണ്ടാവരുതെന്നും ഇത് ഭരണനടപടികളെ ദുര്‍ബലപ്പെടുത്തുമെന്നും കോടിയേരി ചൂണ്ടിക്കാണിച്ചു. അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ശത്രുവര്‍ഗത്തിന് മുതലെടുക്കാന്‍ സാഹചര്യമുണ്ടാക്കരുതെന്നും, കുത്തിത്തിരിപ്പുകളെ ഒന്നിച്ചുനേരിടണമെന്നും കോടിയേരി പറഞ്ഞു. കാനത്തിന്റെ അഭിപ്രായങ്ങള്‍ പ്രതിപക്ഷനേതാവ് ഉപയോഗിക്കുന്നുവെന്നും പ്രതിപക്ഷത്തിന് ആയുധം കൊടുക്കുന്ന വാക്കോ പ്രവൃത്തിയോ ഉണ്ടാവരുതെന്നും കോടിയേരി വ്യക്തമാക്കി. പ്രശ്നങ്ങള്‍ പരിഹരിക്കും, എതിരാളികള്‍ക്ക് ആഘോഷിക്കാന്‍ സിപിഎം ഇടകൊടുക്കില്ലെന്നും കോടിയേരി വിശദമാക്കി.
നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലല്ലെന്നും , സമരത്തിനിടയ്ക്കുമല്ലെന്നും കാനത്തിന്റെ ആരോപണങ്ങൾ മാവോയിസ്റ്റുകള്‍ പോലും ഉന്നയിക്കാത്ത ആരോപണമാണെന്നും കോടിയേരി പറഞ്ഞു. നക്സല്‍ വര്‍ഗീസ് കൊലപാതകം വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് സിപിഐയെ കോടിയേരി ഓര്‍മിപ്പിച്ചു. യുഎപിഎ ദുരുപയോഗിക്കരുതെന്നും, സിപിഎം അന്നും ഇന്നും യുഎപിഎയ്ക്ക് എതിരാണെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് വിലക്കില്ലെന്നു കോടിയരി പറഞ്ഞു. എല്ലാ തീരുമാനങ്ങളും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും ഈ വിഷയം മന്ത്രിസഭയിലും മുന്നണിയിലും ചര്‍ച്ച ചെയ്ത് വ്യക്തത വരുത്താമെന്നും കോടിയേരി വ്യക്തമാക്കി.
നക്സല്‍ വര്‍ഗീസ് കേസിലെ സത്യവാങ്മൂലം തിരുത്തണമെന്ന് ആവശ്യപ്പെട്ടത് സിപിഎമ്മാണെന്നും ഈ സത്യവാങ്മൂലം തയ്യാറാക്കിയത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്നും കോടിയേരി ചൂണ്ടിക്കാണിച്ചു. പരാതി പരിഹരിക്കുന്നതിനിടയിലാണ് ഡിജിപി ഓഫിസിനു മുന്നിലെ സമരമെന്നും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍െപടുത്തി പരിഹരിക്കാമായിരുന്നുവെന്നും കോടിയേരി ജിഷ്ണുവിന്റെ കുടുംബാഗങ്ങളുടെ സമരത്തെ പരാമർശിച്ച് പറഞ്ഞു.
Advertisement