അവയവദാനം ഓരോ ദിവസവും നീണ്ടുപോകുമ്പോൾ ജീവിതം തിരിച്ചുപിടിക്കാമെന്ന് മോഹിച്ച് കാത്തിരിക്കുന്നവരുടെ പ്രതീക്ഷകൾ നശിക്കുകയാണ്. അവയവദാന നടപടികൾക്കു വേഗം കൂട്ടാൻ സർക്കാരിന്റെ കനിവാണ് ഇത്തരം രോഗികൾ പ്രതീക്ഷിക്കുന്നത്.
കോഴിക്കോട് നടക്കാവ് സ്വദേശിനിയായ ഇന്ദു മേനോന്റെ രണ്ടു വൃക്കകളും തകരാറിലാണ്. മസ്തിഷ്ക്ക മരണം സംഭവിച്ചവരുടെ വൃക്കകൾ കിട്ടിയാൽ മാത്രമേ ശസ്ത്രിക്രിയ നടത്താൻ കഴിയൂ. ഒന്നരവർഷം മുമ്പാണ് വൃക്കകൾ തകരാറിലായത്. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി ബുക് ചെയ്ത കാത്തിരിപ്പു തുടങ്ങിയിട്ട് ഒരുവർഷം തികയുന്നു. പത്തുലക്ഷം രൂപ കെട്ടിവച്ചു. പക്ഷേ, ഇതുവരേയും വൃക്കദാതാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ടു ദിവസം കൂടുമ്പോൾ ഡയാലിസിസ് വേണം. അവസാനഘട്ടമാണ്. ഉടനെ, ശസ്ത്ക്രിയ നടത്തിയില്ലെങ്കിൽ ആരോഗ്യസ്ഥിതി വഷളാകും.
ഇന്ദുമേനോനെപ്പോലെ ഒട്ടേറെ രോഗികൾ അവയവദാനത്തിനായി കേരളത്തിൽ കാത്തിരിപ്പുണ്ട്. ആരോ ചെയ്ത തെറ്റിന്റെ പേരിൽ അവയവദാനത്തെ ഒന്നാകെ പ്രതിക്കൂട്ടിൽ കാണുന്നത് അവസാനിപ്പിക്കണമെന്നാണ് രോഗികളുടെ അപേക്ഷ.
Advertisement