ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം ആവശ്യമുണ്ടായിരുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. പരാതി പരിഹരിക്കുന്നതിനിടയിലാണ് ഡിജിപി ഓഫിസിനു മുന്നിലെ സമരമെന്നം കോടിയേരി കൂട്ടിച്ചേർത്തു. ഡിജിപി ഓഫിസ് സുരക്ഷാമേഖലയാക്കിയത് എ. കെ. ആന്റണി സര്‍ക്കാരാണെന്നും കോടിയേരി ഓർമപ്പെടുത്തി. പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് ഹൈക്കോടതിയാണെന്നും , ഇതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും കോടിയേരി പറഞ്ഞു. ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് കോടിയേരി പറഞ്ഞു. ഒഴിപ്പിക്കുന്നതിനെ തടയാനും പാടില്ലെന്നും കോടിയേരി ആവശ്യപ്പെട്ടു. സബ് കലക്ടറെ തടഞ്ഞത് പ്രാദേശികമായ ഇടപെടലാണെന്നും സിപിഎം ഇടപെട്ടാണ് ദേവികുളത്തെ ഷെഡ് പൊളിച്ചുമാറ്റിയതെന്നും കോടിയേരി പറഞ്ഞു. ശ്രീവാസ്തവ കുറ്റവിമുക്തി നേടിയ ഉദ്യോഗസ്ഥനെന്നും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാക്കിയതില്‍ തെറ്റില്ലെന്നും അദ്ദേഹം വിശദമാക്കി.
Advertisement