അണു പരീക്ഷണം നടത്തുമെന്ന നിലപാട് ഉത്തരകൊറിയ ആവര്‍ത്തിച്ചതോടെ എതു നിമിഷവും യുദ്ധം ആരംഭിച്ചേക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ മുന്നറിയിപ്പ്. പ്രശ്നങ്ങളുടെ ഗൗരവം കണക്കിലെടുത്തു ബന്ധപ്പെട്ടവര്‍ അതീവജാഗ്രത പാലിക്കണം. അമേരിക്കയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകളെ അവഗണിച്ചാണ് പ്യോങ്യാങ് അണുപരീക്ഷണത്തിനൊരുങ്ങുന്നത്. എന്നാല്‍ സൈനിക നീക്കം ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് ഉത്തരകൊറിയയുടെ ഏക സഖ്യകക്ഷിയായ ചൈന മുന്നറിയിപ്പ് നല്‍കി.
അമേരിക്കയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകളെ അവഗണിച്ചാണ് പ്യോങ്യാങ് അണുപരീക്ഷണത്തിനൊരുങ്ങുന്നത്. രാഷ്ട്രശില്‍പി കിം സങ് രണ്ടാമന്‍റെ നൂറ്റിയഞ്ചാം ജന്മദിനമായ ശനിയാഴ്ച ആറാം ആണവപരീക്ഷം നടത്തുമെന്നാണ് കരുതുന്നത്. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മേഖലയില്‍ നിലയുറപ്പിച്ചു. യുഎൻ ഉപരോധങ്ങൾക്കും പാശ്ചാത്യ ലോകത്തിന്റെ കടുത്ത സമ്മർദങ്ങൾക്കും മുന്നിൽ വഴങ്ങാതെ നിൽക്കുന്ന ഉത്തര കൊറിയയ്ക്കെതിരെ 'സൈനിക നടപടി' പരിഗണിക്കുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടിലേഴ്സൻ വ്യക്തമാക്കിയിരുന്നു. ക്ഷമയുടെ നയതന്ത്രം അവസാനിച്ചെന്ന് യുഎസ് വ്യക്തനാക്കി.
എന്നാല്‍ സൈനിക നീക്കം ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് ഉത്തരകൊറിയയുടെ ഏക സഖ്യകക്ഷിയായ ചൈന മുന്നറിയിപ്പ് നല്‍കി. കൊറിയക്കുമേലുള്ള ഏതു നീക്കവും യുദ്ധത്തില്‍ കലാശിക്കുമെന്നും അതിന് കനത്തവില നല്‍കേണ്ടി വരുമെന്നും ബെയ്ജിങ് അഭിപ്രായപ്പെട്ടു. സിറിയയില്‍ ബാഷര്‍ അല്‍ അസദിനെതിരെ അമേരിക്ക നടത്തിയ നീക്കവും അഫ്ഗാനിസ്ഥാിലെ കനത്ത ബോംബിങ്ങുമാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ഉത്തരകൊറിയയെ തൊട്ടാല്‍ അമേരിക്കയെ തകര്‍ത്തുകളയുമെന്നാണ് ഏകാധിപതി കിം ജോങ് ഉന്നിന്‍റെ ഭീഷണി. ദക്ഷിണ കൊറിയയിലുള്ള 28,000 യുഎസ് സൈനികരെയും ജപ്പാനിലുള്ള യുഎസ് സൈനികതാവളങ്ങളും ദക്ഷിണ കൊറിയൻ തലസ്ഥാനവുമെല്ലാം നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്ന ദീര്‍ഘദൂര മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചുകഴിഞ്ഞു
Advertisement