മഹാരാഷ്ട്ര സിന്ധുദുർഗിൽ ഏഴ് വിദ്യാർഥികളും ഒരു അധ്യാപകനുമടക്കം എട്ടുപേർ മുങ്ങിമരിച്ചു. സിന്ധുദുർഗ് വയ്‍രി ബീച്ചിലാണ് അപകടം. കർണാടക ബെളഗാവിയിലെ മറാത്ത എൻജിനീയറിങ് കോളജൽനിന്ന് വിനോദയാത്രയ്ക്കെത്തിയ സംഘം അപകടത്തിൽപെടുകയായിരുന്നു. നാൽപത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ കടലിൽ കുളിക്കാനിറങ്ങിയ പതിനാലുപേർ അപകടത്തിൽപെട്ടു. തുടർന്ന് കോസ്റ്റ്ഗാർഡും നാട്ടുകാരും ചേർന്ന് ആറുപേരെ രക്ഷപെടുത്തി. എന്നാൽ, ബാക്കിയുള്ള എട്ടുപേരുടേയും മൃതദേഹമാണ് പുറത്തെത്തിക്കാനായത്. മരിച്ച ഏഴുവിദ്യാർഥികളിൽ മൂന്നുപെൺകുട്ടികളും ഉൾപ്പെടുന്നു. കടല്‍ ക്ഷുഭിതമാണെന്ന മുന്നറിയിപ്പ് അവഗണിച്ച് കുളിക്കാനിറങ്ങിയത് അപകടത്തിന് കാരണമായെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, അപകടത്തിൽ മരിച്ചവരുടെ പേരുവിവരങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല.
Representative Image
Advertisement