വിഷു ഈസ്റ്റർ ദിനങ്ങൾ അടുത്തതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ബീൻസിന്റെയും പയറിന്റെയും വില കിലോയ്ക്ക് നൂറ് രൂപയിലെത്തി. ഒരു മാസത്തിനുള്ളിൽ ചെറിയഉള്ളിയും പടവലങ്ങയും ഉൾപടെയുള്ള പച്ചക്കറികൾക്ക് ഇരട്ടിയോളം വില വർധിച്ചു.
ഇന്നലത്തെ വിലയല്ല പച്ചക്കറിക്ക് ഇന്ന്. വിഷുവും ഈസ്റ്ററും അടുത്തതോടെ ഓരോ ദിവസവും വില ഉയരുകയാണ്. അൻപത് രൂപയുണ്ടായിരുന്ന പയറിന് ഇപ്പോള്‍ നൂറ് രൂപ കൊടുക്കണം.എഴുപത് രൂപയായിരുന്ന ബീൻസിന്റെ വിലയും മൂന്നക്കത്തിലെത്തി. പാവയ്ക്കയ്ക്ക് കിലോ അറുപതാണ് വില.ഒരു കിലോ കാരറ്റിനിന് എൺപത് രൂപ കൊടുക്കണം.ചെറിയഉള്ളി,ബീറ്റ്റൂട്ട്,കുമ്പളങ്ങ,പടവലങ്ങ,മുരിങ്ങിക്ക,പച്ചമുളക് തുടങ്ങിയവയുടെയും വില വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലെ ലോറി സമരവും വരൾച്ചയുമായണ് വില ഉയരാനുള്ള പ്രധാന കാരണം. സവാളയുടെയും തക്കാളിയുടെയും വിലയിൽ നേരിയ കുറവുണ്ട്. കണിവെള്ളരിയുടെ വിലയും ഉയർന്നിട്ടില്ല.