സി.പി.ഐയെ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജിഷ്ണു പ്രണോയുടെ മരണം, ലോ അക്കാദമി വിഷയങ്ങളില്‍ സിപിഐ നിലപാടുകള്‍ ശരിയായിരുന്നു. ഏഴ് ഉപദേശികളെ വച്ചതിന്റെ ഫലം ഭരണത്തില്‍ കാണാനില്ല. മുഖ്യമന്ത്രി പിണറായിയുടേത് മുതലാളിയുടെ ഭാഷയെന്നും രമേശ് ചെന്നിത്തല.
അതേസമയം, മൂന്നാർ കയ്യേറ്റത്തെ ചൊല്ലി സി. പി.എമ്മും സി.പി.ഐയും തമ്മിലുള്ള ചക്കളത്തിൽ പോര് അവസാനിപ്പിച്ച് കയ്യേറ്റം ഒഴിപ്പിക്കാനുള്ള ആർജവം
കാണിക്കണമെന്ന് രമേശ് ചെന്നിത്തല. കയ്യേറ്റത്തിന് ഒത്താശ ചെയ്യുന്നത് മന്ത്രിയും എം. എൽ.എയുമാണെന്ന് വ്യക്തമായി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ദേവികുളം സബ് കലക്ടറെ മാറ്റാനുള്ള നീക്കത്തെ എതിർക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Advertisement