അഫ്ഗാനിസ്ഥാനത്തിലെ ഐ.എസ് കേന്ദ്രങ്ങളില്‍ യു.എസിന്റെ വ്യോമാക്രമണം. പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മേഖലകളില്‍ ഇന്നലെ വൈകിട്ടോടെയായിരുന്നു ആക്രമണം. ലോകത്തിലെ ഏറ്റവുംവലിയ ആണവേതര ബോംബായ ജി.ബി.യു 43 ഉപയോഗിച്ചായിരുന്നു ആക്രമണം. സേനയുടെ പ്രഹരശേഷിയില്‍ അഭിമാനം കൊള്ളുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.
നൻ ഗർഹർ പ്രവിശ്യയിൽ പ്രാദേശിക സമയം വൈകീട്ട് 7.30 നായിരുന്നു ബോംബിട്ടത്.എം.സി 130 കാർഗോ വിമാനമാണ് വൻ പ്രഹര ശേഷിയുള്ള ജിബിയു 43 ബോംബുമായെത്തിയത്. ഐ സിസ് തീവ്രവാദികളുടെ ഭൂമിക്കടിയിലെ ഒളിത്താവളങ്ങൾ ഇല്ലാതാക്കാനെന്നാണ് അമേരിക്കയുടെ വിശദീകരണം. സാധാരണക്കാരുടെ ജീവഹാനി ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് പെന്റഗൺ അവകാശപ്പെട്ടു. എന്നാൽ ഏതാണ്ട് അണുബോംബിനടുത്ത് പ്രഹര ശേഷിയുള്ള GBU 43 സാധാരണ ഇത്തരം സൈനിക നടപടികളിൽ ഉപയോഗിക്കാറില്ല. സൈനിക നടപടിയെ പ്രസിഡന്റ് അഭിനന്ദിച്ചു.അഫ്ഗാൻ സർക്കാരിനെ അറിയിച്ച ശേഷമായിരുന്നു ആക്രമണം. അതേ സമയം സിറിയക്കും ഉത്തര കൊറിയക്കുമുള്ള ട്രം പ് ഭരണകൂടത്തിന്റെ മുന്നറിയിപ്പാണ് അഫ്ഗാൻ ആക്രമണമെന്നാണ് വിലയിരുത്തൽ.