യേശുവിന്റെ തിരുവത്താഴ സ്മരണയില്‍ ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് പെസഹാ ആചരിക്കുന്നു. പീഡാനുഭവത്തിന് മുന്നോടിയായി യേശു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകുകയും അവര്‍ക്കൊപ്പം അന്ത്യത്താഴം കഴിക്കുകയും ചെയ്തതിന്റെ ഓര്‍മപുതുക്കലാണ് പെസഹാ. ക്രൈസ്തവ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. അന്ത്യത്താഴത്തിന്റെ സ്മരണയില്‍ ക്രൈസ്തവര്‍ വീടുകളില്‍ പെസഹാ അപ്പം മുറിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം ലത്തീന്‍ പളളികളില്‍ സ്ത്രീകളുടെയും കാലുകള്‍ കഴുകും.
വരാപ്പുഴ അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടത്തുന്ന പെസഹാ തിരുക്കര്‍മങ്ങളില്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ സ്ത്രീകളുടെ കാലുകള്‍ കഴുകും. അതേസമയം കാല്‍കഴുകല്‍ ശുശ്രൂഷയില്‍ വനിതകളെ പങ്കെടുപ്പിക്കേണ്ടെന്നാണ് സിറോ മലബാര്‍ സഭയുടെ തീരുമാനം. പുരുഷന്മാരുടെ കാലുകഴുകുന്ന രീതി തുടര്‍ന്നാല്‍ മതിയെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദേശിച്ചിരുന്നു.