ലാവലിൻ റിവിഷൻ ഹർജിയിൽ അന്തിമവാദം ഇന്ന് പൂർത്തിയാകും. പ്രതിഭാഗം വാദം ഇന്നലെ പൂർത്തിയായിരുന്നു. ഇതിനുള്ള സിബിഐയുടെ മറുപടിയാണ് ഇന്ന് കോടതി രേഖപ്പെടുത്തുക. ലാവലിൻകേസിൽ വീണ്ടും വാദം കേൾക്കണമെന്ന സിബിഐയുടെ വാദം അസംബന്ധമാണെന്ന് പ്രതിഭാഗം കോടതിയിൽ ബോധിപ്പിച്ചു.
ക്രമക്കേടില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കീഴ്കോടതി കേസ് തള്ളിയതെന്നും പ്രതിഭാഗം വ്യക്തമാക്കി. കരാറുണ്ടാക്കിയത് മന്ത്രിസഭയുടെ പൂർണ അറിവോടെയാണെന്നും അതിൽ അഴിമതിയുണ്ടെങ്കിൽ മുൻമുഖ്യമന്ത്രി നായനാർ ഉൾപ്പടെ പ്രതിയാകേണ്ടിവരുമായിരുന്നെന്നും പിണറായിജയനുവേണ്ടി ഹാജരാ. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇതിനെല്ലാമുള്ള മറുപടിയാണ് ഇന്ന് സിബിഐയ്ക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ൈഹക്കോടതിയെ അറിയിക്കും
Advertisement