ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ സംരക്ഷണം ഉറപ്പാക്കാൻ മന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രിയെ വിളിച്ചു. കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ് കലക്ടറെ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെയും റവന്യൂ ഉദ്യോഗസ്ഥരെയും തടഞ്ഞ സി.പി.എം പ്രവര്‍ത്തകര്‍ ഭൂസംരക്ഷണ സേനാ പ്രവര്‍ത്തകരെ മര്‍ദിച്ചു. സബ് കലക്ടര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തി. കയ്യേറ്റം ഒഴിപ്പിച്ചിട്ടേ മടങ്ങൂവെന്ന് സബ് കലക്ടര്‍ നിലപാടെടുത്തതിനെ തുടര്‍ന്ന് ഏറെ നേരത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ സി.പി.എം. പ്രവര്‍ത്തകര്‍ തന്നെ കയ്യേറ്റം പൊളിച്ചുനീക്കുന്നു. എസ്. രാജേന്ദ്രന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി.
Advertisement