തിരുവനന്തപുരം ബാലരാമപുരത്ത് ബവ്റിജസ് ഔട്ട്‌ലെറ്റ് മാറ്റുന്നതിനെച്ചൊല്ലി സംഘര്‍ഷം. എം.വിന്‍സന്റ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിലാണ് സംഘര്‍ഷമുണ്ടായത്. സമരക്കാരും പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. എം.എൽ.എയെ പൊലീസ് മർദിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. ബാലരാമപുരത്തുനിന്ന് പള്ളിച്ചൽ പഞ്ചായത്തിലെ പനയത്തേരിയിലേക്ക് ബവ്റിജസ് ഔട്ട്‌ലെറ്റ് മാറ്റുന്നതിന് എതിരെയായിരുന്നു സമരം.
പഞ്ചായത്ത് നൽകിയ സ്റ്റോപ്മെമ്മോ അവഗണിച്ച് പൊലീസ് സഹായത്തോടെ ബവ്റിജസ് ഔട്ട്‌ലെറ്റ് പ്രവർത്തിക്കാനുള്ള ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്. സമരക്കാരായ വനിതകളോടും പൊലീസ് സഭ്യേതരമായ ഭാഷ ഉപയോഗിച്ചെന്ന് എം.വിൻസന്റ് എം.എൽ.എ ആരോപിച്ചു.