വ്യക്തിവിരോധമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തള്ളി കെ.എം. ഷാജഹാന്‍. വ്യക്തി വിരോധമില്ലെങ്കില്‍ തന്നെ ഏഴുദിവസം ജയിലില്‍ അടയ്ക്കില്ലായിരുന്നുവെന്നും വിരോധം തീര്‍ക്കാന്‍ എന്നെ നേരത്തെ കൊല്ലാമായിരുന്നു എന്നും കൊന്നാല്‍ എൽഡിഎഫ് അഞ്ചു തിരഞ്ഞെടുപ്പ് തോറ്റേനെയെന്നും ഷാജഹാന്‍ തിരുവനന്തപുരത്ത് പറഞ്ഞു. എല്‍എല്‍ബി പരീക്ഷയെഴുതിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, കെ.എം. ഷാജഹാനെതിരായ നടപടിക്കു കാരണം മുഖ്യമന്ത്രിയുടെ വ്യക്തിവിരോധം മാത്രമാണെന്ന് ഷാജഹാന്റെ അമ്മ എല്‍. തങ്കമ്മ മനോരമ ന്യൂസിനോടു പറഞ്ഞു. വ്യക്തിവിരോധമുണ്ടെങ്കില്‍ നടപടി നേരത്തെ ആകാമായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ ഇതിനു തെളിവാണെന്നും എല്‍. തങ്കമ്മ വ്യക്തമാക്കി.
Advertisement