E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:23 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

നന്തന്‍കോട് കൂട്ടക്കൊല: പരീക്ഷിച്ചത് 'ആസ്ട്രല്‍ പ്രൊജക്ഷന്‍' എന്ന് കേഡല്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മനസിനെ ശരീരത്തില്‍ നിന്ന്  വേര്‍പെടുത്തുന്നതിനുള്ള ആസ്ട്രല്‍ പ്രൊജക്ഷനെന്ന പരീക്ഷണമാണ് നടത്തിയതെന്ന് നന്തന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി കേഡല്‍ ജിന്‍സണ്‍. ശരീരത്തില്‍ നിന്ന് മനസിനെ മറ്റൊരു ലോകത്തെത്തിക്കാനുള്ള  ആസ്ട്രോ പ്രൊജക്ഷന്‍ എന്ന ‍പരീക്ഷണമായിരുന്നു കൊലപാതകത്തിന് പിന്നിലെന്ന് കേഡല്‍ മൊഴി നല്‍കി. എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യ െചയ്യലിലാണ് പ്രതിയുടെ കുറ്റസമ്മതം. വൈദ്യപരിശോധനയ്ക്ക് ശേഷം വൈകുന്നേരം അറസ്റ്റ്  രേഖപ്പെടുത്തും.

പത്ത് വർഷത്തിലേറെയായി കുടുംബാംഗങ്ങൾ അറിയാതെ സാത്താൻ സേവ നടത്തുകയായിരുന്നെന്നാണ് കേഡൽ ജീൻസൺ പൊലീസിന് മൊഴി നൽകിയത്. ഒാസ്ട്രേലിയയിൽ നിന്ന് നാട്ടിൽ എത്തിയശേഷം ഇന്റർനെറ്റിലൂടെയാണ് സാത്താൻ സേവയുടെ ഭാഗമായത്. ശരീരത്തെ കുരുതി നൽകി ആത്മാവിനെ മോചിപ്പിക്കാനുള്ള പരീക്ഷണമാണ് താൻ നടത്തിയതെന്നും കേഡൽ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഒരേ ദിവസം തന്നെ നാലുപേരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുനെന്നും പ്രതി പറഞ്ഞു.

നന്തൻകോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡൽ ജിൻസണിന്റെ മാനസികാവസ്ഥ വെളിവാകാൻ പത്തുദിവസത്തെയെങ്കിലും നിരീക്ഷണം അനിവാര്യമെന്ന് മനോരോഗ വിദഗ്ധർ. കേഡലിന്റെ ഇരട്ടവ്യക്തിത്വം ബന്ധുക്കൾ പോലും തിരിച്ചറിയാതെ പോയതാണ് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിലേക്ക് നയിച്ചത്. ആസ്ട്രൽ പ്രൊജക്ഷൻ അഥവാ ശരീരത്തിൽ ആത്മാവിനെ മോചിപ്പിക്കുന്ന വിദ്യ പരീക്ഷിക്കാൻ കേഡലിനെ പ്രേരിപ്പിച്ചത് ഇരട്ടവ്യക്തിത്വത്തിന് തെളിവാണ്.

യുക്തിരഹിത  വിശ്വാസമാണ് കേഡൽ ജിൻസൺ എന്ന യുവാവിനെ കൊടുംകുറ്റവാളിയാക്കിമാറ്റിയത്. കൊലപാതകത്തിന് ശേഷം ചെന്നൈയിലേക്ക് പോയതും പിന്നീട് മടങ്ങിയെത്തിയതും കുറ്റബോധം തരിമ്പും പ്രകടിപ്പിക്കാത്തതും ഇരട്ടവ്യക്തിത്വത്തിന്റെ തെളിവാണ്. സമൂഹത്തിൽ നിന്ന് ഒഴിഞ്ഞുമാറി ജീവിക്കുന്ന വ്യക്തികളാണ് ഇത്തരത്തിലുള്ള അപകടരമായ മനോനിലയിലെത്തുന്നത്. കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ അപൂർവത്തിൽ അപൂർവമായ അന്വേഷണത്തിലാണ് കേരള പൊലീസ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :