ഗൂഢാലോചനയും ക്വട്ടേഷനും നടന്നത് തനിക്കെതിരെയായിരുന്നെന്ന് നടൻ ദിലീപ്. തന്റെ ശരീരത്തിൽ ഒരാൾ തൊട്ടില്ലെന്ന് മാത്രമേ ഉള്ളുവെന്നും മാനസികമായി പീഡിപ്പിക്കപ്പെട്ടപ്പോള്‍ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചെന്നും ദിലീപ് മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മകളുടെ മുഖം ഓർത്താണ് പിന്മാറിയത്.
നടി ആക്രമിക്കപ്പെട്ടതിനെ തുടർന്നുണ്ടായ ആരോപണങ്ങൾ ജീവിതത്തിലെ ഏറ്റവും ഷോക്കിങ് ആയ സംഭവമായി ദിലീപ് വിശേഷിപ്പിച്ചു. കൂടെ ജോലി ചെയ്തിരുന്ന ഒരാൾക്ക് ഇങ്ങനെ സംഭവിച്ചതിൽ മനസറിഞ്ഞ് സങ്കടമുണ്ട്. ഇതേക്കുറിച്ച് പല വാർത്തകൾ വന്നു. ഞാനും അവരുമായി റിയൽ എസ്റ്റേറ്റ് ബിസിനസ് ഉണ്ടായിരുന്നെന്നും അതിന്റെ തർക്കങ്ങൾക്കുള്ള ക്വട്ടേഷനായിരുന്നെന്നും എല്ലാം ആരോപണമുയർന്നു. അങ്ങനെയൊരു ബിസിനസ് ഉണ്ടെന്നു തെളിയിച്ചാൽ ആ സ്വത്തെല്ലാം ആരോപിച്ചവർക്ക് കൊടുക്കും. ഈ സംഭവത്തിൽ അങ്ങനെ ഒരു ഇടപാട് അദ്ദേഹവുമായി ഇല്ലെന്ന് നടിക്ക് ഒരു പോസ്റ്റിടാമായിരുന്നു. ആ മൗനം വല്ലാതെ വിഷമമുണ്ടാക്കി.
തന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിൽ തീവെട്ടിക്കൊള്ളയെന്ന ആരോപണം കൃത്യമായി ലക്ഷ്യംവച്ചുള്ളതായിരുന്നു. 16 കോടി നിക്ഷേപിച്ച തിയേറ്ററിൽ നിന്ന് താൻ ഇതുവരെ ലാഭമെടുത്തിട്ടില്ല. സത്യസന്ധമല്ലാത്ത കാര്യങ്ങൾക്ക് വളഞ്ഞിട്ട് ആക്രമിക്കാൻ ഇനിയും വന്നാൽ പ്രതികരിക്കും. . നശിപ്പിക്കാൻ ശ്രമിച്ചാല്‍ നോക്കിയിരിക്കില്ലെന്നും ദിലീപ്.
വ്യാപകമായി ആരോപണങ്ങള്‍ ഉയര്‍ന്നശേഷം ആദ്യമായാണ് ദിലീപ് അഭിമുഖം നല്‍കുന്നത്.
അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം.
Advertisement