ഡിജിപി ടി.പി.സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റിയതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഇന്നു തന്നെവാദം കേള്‍ക്കും. അപ്പീല്‍ നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളി.
ജിഷക്കേസിലും പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിലും സെൻകുമാർ വീഴ്ച വരുത്തിയെന്ന് സ്ഥാപിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പൊതുസമൂഹത്തിൽ പൊലീസിന്റെ വിശ്വാസ്യത വീണ്ടെടുക്കാനാണ് സ്ഥലംമാറ്റിയതെന്നും സർക്കാർ കോടതിയെ അറിയിക്കും.
ജസ്റ്റിസ് എം.ബി.ലോക്കൂർ അധ്യക്ഷനായ ബെഞ്ചാണ് സെൻകുമാറിന്റെ ഹർജി പരിഗണിക്കുന്നത്. സിപിഎം നേതാക്കൾക്കെതിരെയുളള കേസുകൾ സത്യസന്ധമായി അന്വേഷിച്ചതിനാൽ എൽഡിഎഫ് സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നാണ് സെൻകുമാറിന്റെ ആരോപണം.