ജിഷ്ണു കേസില്‍ മഹിജ സമരം ചെയ്തിട്ട് ഡിജിപിയെ മാറ്റിയോ എന്ന് സുപ്രീംകോടതി. മഹിജ അഞ്ചുദിവസം നിരാഹാരസമരത്തിലായിരുന്നില്ലേ എന്നും ജസ്റ്റിസ് മദന്‍ ബി.ലോക്കുര്‍ സംസ്ഥാനസര്‍ക്കാരിന്റെ അഭിഭാഷകരോട് ചോദിച്ചു. പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതിനെ ചോദ്യംചെയ്ത് ഡിജിപി ടിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി പരിഹാസരൂപത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്. കേസില്‍ വാദം തുടരുകയാണ്. ഇന്നുതന്നെ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. നേരത്തേ സെന്‍കുമാറിന്റെ അപ്പീല്‍ പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷ·കര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
സുപ്രീംകോടതിയുടെ പരാമര്‍ശം സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് കുമ്മനം രാജശേഖരൻ പ്രതികരിച്ചു. ഇനിയെങ്കിലും ഡി.ജി.പിയെ മാറ്റാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കുമ്മനം പറഞ്ഞു.