ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ തീരുമാനത്തിൽ പാക് ഹൈക്കമ്മിഷണറെ ഇന്ത്യ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചു. വധശിക്ഷ നടപ്പാക്കിയാല്‍ സാമാന്യനീതിയുടെ ലംഘനമെന്ന് ഇന്ത്യ വ്യക്തമാക്കി. ആസൂത്രിത കൊലപാതകമായി കണക്കാക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി. ബുധനാഴ്ച മോചിപ്പിക്കാനിരുന്ന 12 പാക് തടവുകാരെ വിട്ടയക്കേണ്ടെന്നും തീരുമാനിച്ചു. ചാരപ്രവര്‍ത്തനം ആരോപിച്ച് പാക്കിസ്ഥാന്‍ പിടികൂടിയ ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിനു പാക് കോടതി വധശിക്ഷ വിധിച്ച സാഹചര്യത്തിലാണ് നടപടി.
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഏജന്‍റാണ് കുല്‍ഭൂഷണ്‍ എന്നായിരുന്നു പാക്കിസ്ഥാന്‍റെ വാദം. പാക്കിസ്ഥാനില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എത്തിയതാണെന്ന് കുല്‍ഭൂഷണ്‍ യാദവ് മജിസ്ട്രേട്ടിനു മുന്നില്‍ കുറ്റസമ്മതം നടത്തിയതായി പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ യാദവ് ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥനാണെന്നും രഹസ്യാന്വേഷണ ഏജന്‍സിയുമായി ഒരു ബന്ധവുമില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഇറാനില്‍നിന്ന് എത്തിയ യാദവിനെ ബലൂചിസ്ഥാനില്‍നിന്ന് പിടികൂടുകയായിരുന്നുവെന്ന് പാക്കിസ്ഥാന്‍ പറയുന്നു.
Advertisement