മഹിജയുടെ സമരത്തിനിടെ ഗൂഢാലോചനാ കുറ്റം ആരോപിച്ച് പൊലീസ് അറസ്റ്റുചെയ്ത അഞ്ചുപേരിൽ നാലുപേരെ, പൊലീസ് കസ്റ്റഡിയില്‍വിട്ടു. കെ.എം.ഷാജഹാനെ ഒരു മണിക്കൂർ ചോദ്യം ചെയ്യാൻ മാത്രമാണ് കോടതി അനുമതി നൽകിയത്. എന്നാൽ ലാവലിൻ കേസിൽ ഇടപെട്ടതിന് പിണറായി വ്യക്തിവിരോധം തീർക്കുകയാണെന്നായിരുന്നു കെ.എം.ഷാജഹാന്റെ പ്രതികരണം.
ഷാജിര്‍ ഖാന്‍, മിനി,ശ്രീകുമാര്‍, ഹിമവല്‍ ഭദ്രാനന്ദ എന്നിവരെയാണ് ചോദ്യം ചെയ്യലിനായി നാലുമണിക്കൂര്‍ നേരത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. എന്നാൽ കെ.എം.ഷാജഹാന്റെ കസ്റ്റഡിയപേക്ഷ തള്ളിയ കോടതി ജയിലില്‍ ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയത്.ഷാജഹാന് എൽ.എൽ.ബി പരീക്ഷയിൽ പങ്കെടുക്കേണ്ടതുണ്ട് എന്നതാണ് കസ്റ്റഡിയിൽ വിടുന്നതിന് തടസമായി കോടതി പറഞ്ഞത്.അഞ്ചുപേരുടേയും ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.എന്നാൽ അറസ്റ്റ് ഭരണഘടനാ ലംഘനവും രാഷ്ട്രീയ പകപോക്കലാണെന്നുമായിരുന്നു ഷാജഹാന്റെ പ്രതികരണം
അതേ സമയം ഷാജഹാന് നീതി ലഭിച്ചെങ്കിൽ നിരാഹാരസമരം സെക്രട്ടേറിയറ്റിനു മുന്നിലേക്ക് മാറ്റുമെന്ന് അമ്മ എൽ.തങ്കമ്മയും പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി,ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്,മഹിളാ കോൺഗ്രസ് നേതാക്കൾ എന്നിവർ വീട്ടിൽ നിരാഹാര സമരം നടത്തുന്നഷാജഹാന്റെ മാതാവിനെ സന്ദർശിച്ചു.
Advertisement