കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ മിണ്ടാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ മറികടന്ന് വിഎസ് അച്ചുതാനന്ദൻ. ആദ്യ പ്രചരണ യോഗത്തിൽ തന്നെ ഐസ്ക്രിം പാർലർ കേസുൾപ്പെടെ ഉന്നയിച്ച് കുഞ്ഞാലിക്കുട്ടിയെ പ്രതിക്കൂട്ടിൽ നിർത്തിയാണ് വിഎസ് പ്രസംഗിച്ചത്. ബിജെപിയെയും വിഎസ് രാഷ്ട്രീയമായി കടന്നാക്രമിച്ചു.
താഴെ ചേളാരിയിലെ ആദ്യ യോഗം മുതൽ മഞ്ചേരിയിലും മലപ്പുറത്തും പെരിന്തൽമണ്ണയിലും പ്രസംഗിച്ച പിണറായി വിജയന്‍ അരവാക്ക് കൊണ്ടുപോലും എതിർസ്ഥാനാർഥിയായ കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ മൗനം മറികടന്നാണ് വിഎസ് ഐസ്ക്രിം കേസിന്റെ കളങ്കം കുഞ്ഞാലിക്കുട്ടിയെ വിട്ടുപോയിട്ടില്ലെന്ന് മലപ്പുറത്തെ വോട്ടർമാരെ ഒാർമ്മപ്പെടുത്തിയത്
ഒത്തുതീർപ്പ് രാഷ്ട്രീയമെന്ന ബിജെപിയുടെ ആരോപണത്തെ സാധൂരിക്കുന്നതാണ് പിണറായി വിജയന്റെ പ്രസംഗമെന്ന് വിമർശിക്കപ്പെടുമ്പോഴാണ് കുഞ്ഞാലിക്കുട്ടിയ്ക്കെതിരായ വിഎസിന്റെ കടന്നാക്രമണം.ബീഫ് രാഷ്ട്രീയത്തിൽ ബിജെപിയുടെ ഇരട്ടത്താപ്പിനെയും വി.എസ് പരിഹസിച്ചു.
കോൺഗ്രസിനെയും ബിജെപിയെയും മാത്രം വിമർശിച്ച് കൊണ്ടായിരുന്നു പിണറായി വിജയന്റെ നാല് പ്രചരണ പ്രസംഗങ്ങൾ,ഇടത് കേന്ദ്രങ്ങളിൽ ആരും ഉയർത്തിക്കൊണ്ടുവരാതിരുന്ന ഐസ്ക്രീം േകസ് പരാമർശിച്ചതോടെ പ്രചരണത്തിന്റെ അന്തിമഘട്ടത്തിലെങ്കിലും യുഡിഎഫ് പ്രതിക്കൂട്ടിലാവുകയാണ്.