ബി.എം.എസ് പ്രവർത്തകനായ ഓട്ടോ ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ മരിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി കാസർകോട് നിയോജക മണ്ഡലത്തിൽ നടത്തുന്ന ഹർത്താൽ ആദ്യ മണിക്കൂറുകളിൽ തന്നെ ജനജീവിതത്തെ ബാധിച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഇരുചക്ര , സ്വകാര്യ വാഹനങ്ങള്‍ മാത്രമേ നിരത്തിലിറങ്ങിയിട്ടുള്ളു.
ഇന്നലെ വൈകീട്ട് പൊതു സ്ഥത്ത് മദ്യപിച്ച് ബഹളം വച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത കേന്ദ്ര തോട്ടവിളഗവേഷണ കേന്ദ്രത്തിന് സമീപം താമസിക്കുന്ന കെ.സന്ദീപാണ് കുഴഞ്ഞുവീണ് മരിച്ചത്. പൊലീസ് മർദനമാണ് മരണകാരണമെന്നാരോപിച്ച് ഇന്നലെ രാത്രി സംഘപരിവാര്‍ പ്രവർത്തകർ ടൗൺ സ്റ്റേഷൻ ഉപരോധിച്ചിരുന്നു. തുടര്‍ന്ന് എസ്.പിയുമായി നടത്തിയ ചർച്ചയിൽ ആരോപണ വിധേയനായ എസ്.ഐ അജിത് കുമാറിനെ എ ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റി.
കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആർ.ഡി.ഒ യുടെ നേതൃത്വത്തിൽ ഇക്വസ്റ്റ് നടത്തിയതിന് ശേഷം പോസ്റ്റ് മോർട്ടത്തിനായി ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും
Advertisement