ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരായ പൊലീസ് നടപടിയിൽ തലസ്ഥാനത്ത് വ്യാപക പ്രതിഷേധം. യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് മറ്റിടങ്ങളിലും പൂര്‍ണമായിരുന്നു. ചിലയിടങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടയാനിറങ്ങിയതും നാട്ടുകാരെ വലച്ചു. ഹര്‍ത്താലാഹ്വാനം മറികടന്നും സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി നിരത്തിലിറങ്ങി. എന്നാല്‍ വാഹനങ്ങള്‍ തടയാന്‍ ഹര്‍ത്താലനുകൂലികള്‍ ഇറങ്ങിയതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി.
ചേര്‍ത്തല പൊന്നാംവെളിയില്‍ വാഹനം തടഞ്ഞ ഹര്‍ത്താലനുകൂലികളും പൊലീസും തമ്മില്‍ ഉന്തുംതളളുമുണ്ടായി. വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണി നടത്താന്‍ പോയ കെഎസ്ഇബി ജീവനക്കാരെ തടഞ്ഞത് കോട്ടയത്ത് തര്‍ക്കത്തിന് കാരണമായി. കൊച്ചി പാലാരിവട്ടത്ത് കാറിനു കല്ലെറിഞ്ഞ ഹര്‍ത്താല്‍ അനുകൂലികള്‍ ഓടിരക്ഷപ്പെട്ടു. കളമശേരിയിലും തോപ്പുംപടിയിലും വാഹനം തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.
മലബാറിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ഹര്‍ത്താലിനെ തുടര്‍ന്ന് വാളയാര്‍ ചെക്്പോസ്റ്റ് വഴിയുളള ഗതാഗതം നിലച്ചു. കൊല്ലങ്കോട്ട് കെഎസ്്യു പ്രവര്‍ത്തകര്‍ നെഹ്റു കോളജിന്‍റെ ബസ് അടിച്ചു തകര്‍ത്തു. കണ്ണൂരിലും കോഴിക്കോടും കാസര്‍ഗോട്ടും വയനാട്ടിലും പൊതുവില്‍ ഹര്‍ത്താല്‍ സമാധാനാപരമായിരുന്നു. എന്നാല്‍ ബാങ്കുകളടക്കംത തുറന്ന സ്ഥാപനങ്ങള്‍ അടിപ്പിക്കാന്‍ ഹര്‍ത്താലനുകൂലികള്‍ ശ്രമിച്ചത് ചിലയിടങ്ങളിലെങ്കിലും നേരിയ സംഘര്‍ഷത്തിന് വഴിവച്ചു. യുഡിഎഫിന്‍റെയും ബിജെപിയുടെയും േനതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചു.