തലസ്ഥാനത്ത് ഹർത്താൽ പൂർണമാണ്. രാവിലെ ഏതാനും വാഹനങ്ങൾ ഓടിയെങ്കിലും പിന്നീട് നിരത്തുകൾ ശൂന്യമായി. ഓട്ടോ ടാക്സികൾ പണിമുടക്കി. പലഭാഗത്ത് നിന്ന് എത്തിയവർക്ക് പോലീസ് ബദൽ സംവിധാനമൊരുക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ കൊച്ചി നഗരത്തെ ഹർത്താൽ കാര്യമായി ബാധിച്ചില്ല.
സ്വകാര്യ വാഹനങ്ങൾ കാര്യമായി തന്നെ നിരത്തുകളിൽ സജീവമാണ്. സേ നോ ടു ഹർത്താൽ പ്രവർത്തകർ വാഹനങ്ങൾ കിട്ടാതെ കുടുങ്ങിയവരെ സഹായിക്കുന്നുണ്ട്. എന്നാൽ ജിഷ്ണുവിന്റെ നാടായ കോഴിക്കോട് ഹർത്താലിനോട് വളരെ വൈകാരികമായാണ് പ്രതികരിക്കുന്നത്. രാവിലെ ആതാനും സ്വകാര്യ വാഹനങ്ങൾ നിരത്തുകളിലിറങ്ങിയെങ്കിലും പിന്നീട് പൂർണമായി പിൻവലിയുകയായിരുന്നു.
കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്താനിരുന്ന ആറാം സെമസ്റ്റർ ബിരുദം പരീക്ഷ ഈ മാസം 21ലേക്കും, അവസാനവർഷ എം ബി ബി എസ് പാർട്ട് രണ്ട്, സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർഎം എസ് സി ലൈഫ് സയൻസ് പരീക്ഷകൾ നാളത്തേക്കും(7) മാറ്റി. മറ്റ് തീയതികളിലെ പരീക്ഷകൾക്ക് മാറ്റമില്ല.