ബാബ്റി മസ്ജിദ് ഗൂഢാലോചനക്കേസില്‍ വിചാരണ നേരിടാനൊരുക്കമാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എൽ.കെ. അഡ്വാനി. തര്‍ക്ക മന്ദിരം പൊളിച്ചതുമായി ബന്ധപ്പെട്ട് റായ്ബറേലി കോടതിയിലുള്ള കേസിലാണ് വിചാരണയ്ക്ക് തയ്യാറെന്ന് അഡ്വാാനി അറിയിച്ചത്. എന്നാല്‍ കേസ് ലക്നൗവിലേക്ക് മാറ്റിയുള്ള സംയുക്ത വിചാരണയ്ക്ക് തയ്യാറല്ലെന്നും അഡ്വാനിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു.
അഡ്വാനിയടക്കം പത്തുനേതാക്കളെ ഗൂഢാലോചന കുറ്റത്തില്‍നിന്ന് ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി വിധി പറയുന്നതിനായി മാറ്റി. ഇരുപത്തിയഞ്ച് വര്‍ഷമായി തുടരുന്ന കേസ് അനന്തമായി നീളുന്നതില്‍ സുപ്രീംകോടതി അതൃപ്തിയും പ്രകടിപ്പിച്ചു.
Advertisement