ഫോണ്‍കെണി കേസിൽ ചാനല്‍ മേധാവിയടക്കം അഞ്ച് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന്‍റേതാണ് ഉത്തരവ്.
അതേസമയം, ഫോൺകെണി വിവാദത്തിൽ എ കെ ശശീന്ദ്രനെതിരെ തിരുവനന്തപുരം സി.ജെ.എം കോടതി കേസെടുത്തു. എ കെ ശശീന്ദ്രൻ ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ഇന്നുരാവിലെയാണ് വനിതാ മാധ്യമ പ്രവർത്തക സി ജെ എം കോടതിയിൽ പരാതി നൽകിയത്. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ കോടതി എ കെ ശശീന്ദ്രനെതിരെ കേസ് റജിസ്റ്റ്ർ ചെയ്തു. ശശീന്ദ്രൻ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായാണ് പരാതിയിലെ പരാമർശം. മുൻമന്ത്രിയുമൊത്തുള്ള ഫോൺ സംഭാഷണം സ്റ്റിങ് ഓപ്പറേഷനായിരുന്നില്ലെന്നും യുവതി മൊഴി നൽകി.കൂടുതൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തുന്നതിനായി പരാതി ,ഈ മാസം പതിനഞ്ചിന് കോടതി വീണ്ടും പരിഗണിക്കും.
Advertisement