സുപ്രീകോടതി വിധി എതിരായതോടെ പാതയോരത്തുള്ള 164 മദ്യവിൽപന ശാലകൾ ഇന്ന് മുതൽ അടഞ്ഞുകിടക്കും. 44 എണ്ണം മാത്രമേ തുറന്നു പ്രവർത്തിക്കൂ. അടച്ചിടുന്നവ, സ്ഥലം കിട്ടുന്ന മുറയ്ക്ക് മാറ്റി സ്ഥാപിക്കാനാണ് തീരുമാനം. ഭൂരിഭാഗം മദ്യശാലകളും പൂട്ടുന്നതോടെ കനത്ത വരുമാന നഷ്ടമായിരിക്കും ബവ്റിജസ് കോർപറേഷനും കൺസ്യൂമർഫെഡിനുമുണ്ടാകുക.
മദ്യശാലകൾ മാറ്റി സ്ഥാപിക്കാൻ ഇനിയും സമയം നീട്ടിനൽകാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെയാണ് ബവ്റജസിന്റേയും കൺസ്യൂമർഫെഡിന്റേയും വിൽപനശാലകൾക്ക് പൂട്ടുവീഴുന്നത്.ബവറ്ജിസ് കോർപറേഷൻറ 179 ഒൗട്്് ലറ്റുകളായിരുന്നു മാറ്റി സ്ഥാപിക്കേണ്ടിയിരുന്നത്. ഇതിൽ 24 എണ്ണം മാത്രമേ മാറ്റാനായുള്ളു. ബാക്കി 155 എണ്ണവും താൽക്കാലികമായി അടച്ചിടും. കൺസ്യുമർഫെഡിന്റ 29 എണ്ണത്തിൽ ഒൻപതെണ്ണമാണ് ഇനി മാറ്റേണ്ടത് മദ്യശാലകളുടേയെല്ലാം ലൈസൻസ് ഇന്നുകൊണ്ട് തീരുകയാ്്.
തൽക്കാലം അടച്ചിട്ടാലും സ്ഥലം കിട്ടുന്നത് അനുസരിച്ച് മാറ്റി സ്ഥാപിക്കാമെന്നാണ് ബവ്റിജസിന്റേയും കൺസ്യൂമർഫെഡിന്റേയും കണക്ക് കൂട്ടൽ. നിലവിലുള്ള തദ്ദേശസ്ഥാപനങ്ങൾ അനുവദിക്കുന്നില്ലെങ്കിൽ അനുവദിക്കുന്നയിടത്തേക്ക് മാറ്റാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട.് ഒറ്റയടിയ്ക്ക് ഇത്രയധികം വിതരണകേന്ദ്രങ്ങൾ പൂട്ടുന്നത് കനത്തവരുമാന നഷ്ടമായിരിക്കും കൺസ്യൂമർഫെഡിനും ബവ്റിജസ് കോർപറേഷനും സൃഷ്ടിക്കുക. കോടതി വിധിയനുസരിച്ച് പാതയോരത്തുള്ള ബാറുകളും പൂട്ടേണ്ടിവരും.സുപ്രീംകോടതി എന്തുപറയുന്നുവോ അതുചെയ്യുമെന്നായിരുന്നു മന്ത്രി ജി.സുധാകരന്റെ പ്രതികരണം
അതേസമയം ജനകീയ പ്രതിഷേധങ്ങൾ ഉയരുന്നതിനാൽ മദ്യവിതരണശാലകൾ മാറ്റിസ്ഥാപിക്കാനുള്ള ശ്രമങ്ങൾ വരും ദിവസങ്ങളിലും എത്രകണ്ട് എളുപ്പമാകുമെന്ന് കണ്ടറിയണം
Advertisement