ടാറ്റയുടെ ഭൂമികയ്യേറ്റത്തിൽ മന്ത്രി എം.എം.മണി പറഞ്ഞത് തെറ്റെന്ന് വി.എസ്. അച്യുതാനന്ദൻ. ടാറ്റയുടെ ഭൂമി തിരിച്ചുപിടിക്കേണ്ടതുതന്നെയാണ്. കയ്യേറ്റങ്ങള്‍ പൊളിച്ചുമാറ്റണം. ടാറ്റയുടെ ഭൂമി ഏറ്റെടുക്കാന്‍ കാലതാമസം കൂടാതെ സര്‍ക്കാര്‍ നടപടിയെടുക്കണം. വീണ്ടെടുക്കുന്ന ഭൂമിയില്‍, പാരിസ്ഥിതികമായി സംരക്ഷിക്കപ്പെടേണ്ടത് സംരക്ഷിക്കണം.
പതിച്ചു കൊടുക്കാവുന്ന ഭൂമി തോട്ടം തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കി, ഭൂരഹിതരായവര്‍ക്ക് വിതരണം ചെയ്യണം. ഇതിനായി, റവന്യൂ, പോലീസ് അധികാരികള്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുന്ന കാര്യവും പരിഗണിക്കേണ്ടതാണെന്നും വി.എസ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കാന്‍ വി.എസ്. ശ്രമിച്ചില്ലെന്നായിരുന്നു മണിയുടെ വാദം.