നക്സലൈറ്റ് നേതാവ് വർഗീസ് കൊലപാതകിയും തട്ടിപ്പുകാരനുമെന്ന് ആഭ്യന്തരവകുപ്പ് . കഴിഞ്ഞവർഷം ജൂണിൽ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വർഗീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാണെന്നും സൂചിപ്പിച്ചിട്ടുണ്ട്. വര്‍ഗീസിനെ വെടിവെച്ചു കൊന്നതല്ലെന്നും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്നും റിപ്പോർട്ട് സൂചപ്പിക്കുന്നു. ഈ കേസില്‍ ഐജി ലക്ഷ്മണക്ക് ലഭിച്ച ജീവപര്യന്തം ശിക്ഷ അന്തിമമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കേസിൽ ഐജി ലക്ഷ്മണയെ ശിക്ഷിച്ച ശേഷം ബന്ധുക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു .
നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലുണ്ട്. വര്‍ഗീസിന്റെ സഹോദരങ്ങളായ തോമസ്, ജോസഫ്, മറിയം, റോസ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം നക്സല്‍ വര്‍ഗീസ് കൊടുംകുറ്റവാളിയെന്ന സത്യവാങ്മൂലത്തിൽ വിഷമമുണ്ടെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു. ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചില്ലെന്നും വര്‍ഗീസ് ഇടുതപക്ഷത്തിനായി ഒരുപാട് സഹിച്ച വ്യക്തിയാണെന്നും സഹോദരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. നഷ്ടപരിഹാരത്തിനുള്ള നിയമപോരാട്ടം തുടരുമെന്നും കുടുംബം വിശദമാക്കി.