E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 12:54 PM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ടി.പി. കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ യുഡിഎഫും ശുപാർശ നൽകി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ടി.പി. കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ UDF സര്‍ക്കാരും ശുപാര്‍ശ നല്‍കി. യു.ഡി.എഫ് പട്ടികയില്‍ സന്തോഷ് മാധവനും.  ശിക്ഷാ ഇളവിന് ജയിൽ വകുപ്പ് ശുപാർശ ചെയ്തവരുടെ പട്ടികയില്‍ ടി.പി.കേസിലെ പതിനൊന്ന് പ്രതികളും. മനോരമ ന്യൂസിന് കിട്ടിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം പുറത്തുവന്നത്. ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം, ഗുണ്ടാനേതാവ് ഓംപ്രകാശ്, കല്ലുവാതുക്കൽ മദ്യദുരന്തക്കേസ് പ്രതി മണിച്ചൻ തുടങ്ങിയ കുറ്റവാളികളും പട്ടികയിൽ പെടുന്നു. 

ടി.പി.വധക്കേസ് അടക്കം കേരളത്തെ പിടിച്ചുകുലുക്കിയ കേസുകളിലെ പ്രതികളുൾപ്പടെ 1911 തടവുകാർക്ക് കേരളപ്പിറവിയുെട അറുപതാം വാർഷികത്തോടനുബന്ധിച്ച് ശിക്ഷായിളവ് നൽകാൻ ജയിൽ വകുപ്പ് ശുപാർശ ചെയ്തത്. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കെ.സി.രാമചന്ദ്രൻ, പി.കെ.കുഞ്ഞനന്തൻ, സിജിത്ത്, മനോജ്, റഫീക്ക്, അനൂപ്, മനോജ്കുമാർ, സുനിൽ കുമാർ, രജീഷ്, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ പട്ടികയിൽ പെടുന്നെന്ന് ജയിൽ വകുപ്പ് വിവരാവകാശപ്രകാരം മറുപടി നൽകി.

ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം, കാരണവർ വധക്കേസിലെ പ്രതി ഷെറിൻ, കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ ജീവപര്യന്തൻ തടവ്ശിക്ഷ അനുഭിവിക്കുന്ന മണിച്ചൻ, അപ്രാണി കൃഷ്ണകുമാർ വധക്കേസ് പ്രതിയായ ഗുണ്ടാനേതാവ് ഓംപ്രകാശ് എന്നിവരെയും ശിക്ഷാഇളവിന് പരിഗണിച്ചു. സ്പെഷ്യൽ റെമിഷനുള്ള ലിസ്റ്റ് സമർപ്പിക്കുന്ന സമയത്ത് മുഹമ്മദ് നിഷാമിന് കാപ്പ ചുമത്തിയിരുന്നില്ലെന്നും ജയിൽ വകുപ്പ് വിശദീകരിക്കുന്നു. ജയിൽ വുുപ്പ് 1911 തടവുകാരുെട പട്ടിക നൽകിയെങ്കിലും സർക്കാർ ഗവർണർക്കയച്ചത് 1850 പേരുൾപ്പെടുന്ന ലിസ്റ്റായിരുന്നു. ടി.പി.കേസ് പ്രതികളെ വിട്ടയക്കുമോ എന്ന് പ്രതിപക്ഷം നിയമസഭയിൽ ചോദിച്ചപ്പോൾ മുഖ്യമന്ത്രി നൽകിയമറുപടി ഇങ്ങനെ ആയിരുന്നു.

മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്ന് പുതിയവിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷം ആരോപിക്കുന്നു. സുപ്രീംകോടതി മാനദണ്ഡങ്ങൾ പാലിച്ചാണോ തടവുകാര്‍ക്ക് ശിക്ഷായിളവ് നൽകാൻ തീരുമാനിച്ചത് എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഗവർണർ അന്ന് ഫയൽ മടക്കിയത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :