ടി.പി. വധക്കേസിലെ പ്രതികൾക്ക് ശിക്ഷഇളവ് നൽകാനുളള ശുപാർശ യുഡിഎഫ് ഭരണകാലത്തും ഉയർന്നതിന് തെളിവുകൾ പുറത്തുവന്നു. തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലെ സൂപ്രണ്ടുമാരാണ് ഇത് സംബന്ധിച്ച ശുപാർശ ആഭ്യന്തര വകുപ്പിന് കൈമാറിയത്. ഈ ശുപാർശ ഉമ്മൻചാണ്ടി സർക്കാർ ഗവർണ്ണർക്ക് കൈമാറിയോ എന്ന് വ്യക്തമല്ല. എന്നാല്‍ ഇത്തരമൊരു പട്ടിക യുഡിഎഫ് സര്‍ക്കാരിന് മുന്നില്‍ വന്നിട്ടേയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
ജയിൽ വകുപ്പാണ് ശിക്ഷ ഇളവിനുള്ള ശുപാർശ ആഭ്യന്തര വകുപ്പിന് കൈമാറിയത്. 2016 ഫെബ്രുവരി 17നും 24നും തയ്യാറാക്കിയ പട്ടികയിൽ ടിപി ചന്ദ്രശേഖരൻവധകേസിലെ പ്രധാന പ്രതികളെല്ലാം ഇടം പിടിച്ചിട്ടുണ്ട്. കൊടി സുനി, കിർമാനി മനോജ്, പി.കെ.കുഞ്ഞനന്തൻ, കെ.സി. രാമചന്ദ്രൻ, സിജിത്്്, മനോജൻ, റഫീഖ്, അനൂപ്, ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരുടെ പേരുകൾ പട്ടികയിൽ ഉണ്ട്. തിരുവനന്തപുരത്ത് നിന്ന് നൽകിയ പട്ടികയിൽ ആകെ 590 പേരുകളാണുള്ളത്. ഇതിൽ നാനൂറ്റി അറുപത്തിയാറാമതായി സന്തോഷ് മാധവന്റെ പേരുണ്ട്. രമേശ് ചെന്നിത്തലയായിരുന്നു അന്നത്തെ ആഭ്യന്തരമന്ത്രി. അതേസമയം സർക്കാരിന്റെ അവസാന മാസങ്ങളിൽ ലഭിച്ച ഈ ശുപാർശ , യുഡിഎഫ് സർക്കാർ ഗവർണ്ണർക്ക് കൈമാറിയോ എന്ന് വ്യക്തമല്ല. ഉദ്യോഗസ്ഥർ , ജയിൽമാന്യുവൽ അനുസരിച്ച് തയ്യാറാക്കുന്ന പട്ടികയിൽ, കൊലപാതക കേസിലെ പ്രതികളും സ്ത്രീപീഡനകേസിലെ പ്രതികളും എങ്ങിനെ ഉൾപ്പെടുന്നു എന്നതിനും ഉത്തരമില്ല. യുഡിഎഫ് കാലത്തെ പട്ടിക തന്നെ എൽഡിഎഫ് സർ്്ക്കാരും പിന്തുടരുന്നു എന്നതും യുക്തിസഹമായ വാദവുമല്ല.