കുണ്ടറയിലെ പെണ്‍കുട്ടിയുടെ മരണത്തിൽ അന്വേഷണം മുത്തശിയിലേക്കും അമ്മയിലേക്കും നീളുന്നു. കുട്ടിയെ പീഡിപ്പിച്ചത് മുത്തശി അറിഞ്ഞിരുന്നുവെന്ന സംശയം ബലപ്പെടുന്ന സാഹചര്യത്തിൽ ഇരുവരെയും ചോദ്യം ചെയ്യാനാരംഭിച്ചു. പ്രതിയുടെ സമീപവാസിയായ പതിനാലുകാരന്റെ മരണത്തിൽ പെൺകുട്ടിയുടെ കേസിൽ പ്രതിയായ വിക്ടറിന്റെ മകൻ ഷിബുവിനെ ചോദ്യം ചെയ്തു.
പത്തുവയസുകാരി പീഡനത്തിരായി മരിച്ച കേസിൽ മുത്തച്ഛനായ പ്രതി വിക്ടറിന്റെ ഭാര്യയും പ്രതിയാകാനുള്ള സാധ്യത കൂടുകയാണ്. മുത്തശിയുടെ അറിവോടെയാണ് സഹോദരിയെ ലൈംഗിക ചൂഷണത്തിന് മുത്തച്ഛൻ ഉപയോഗിച്ചതെന്ന മൊഴി അന്വേഷണസംഘത്തിന് മരിച്ച കുട്ടിയുടെ സഹോദരി നൽകിയിട്ടുണ്ട്. റിമാൻഡിലായിരുന്ന വിക്ടറിനെ ഇന്നലെ കസ്ററഡയിൽ വാങ്ങിയ പൊലീസ് വീണ്ടും ചോദ്യം ചെയ്യുകയാണ് .ഇതിനോടൊപ്പം അഗതി മന്ദിരത്തിൽ കഴിയുന്ന പ്രതിയുടെ ഭാര്യയേയും മകളെയും ചോദ്യം ചെയ്യും.
അനിയത്തിയുടെ പേരിൽ പണം ബാങ്കിൽ നിക്ഷേപിച്ചിരുന്നുവെന്ന് മുത്തച്ഛൻ പറഞ്ഞിരുന്നതായി സഹോദരി പൊലീസിനോട് പറഞ്ഞു. ഇതു കുട്ടിയെ ചൂഷണം ചെയ്യുന്നതിനുള്ള തന്ത്രമാണെന്നും അതു മുത്തശിക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസിന്റെ സംശയം. വിക്ടറിനും മകനും എതിരെ ആരോപണം ഉയർന്ന പതിനാലുകാരന്റെ മരണത്തിലും അന്വേഷണം സജീവമായി. ഇന്നലെ കസ്റ്റഡിയിലെടുത്ത ഷിബുവിനെ വീണ്ടും ചോദ്യം. പതിനാലുകാരന്റെ മരണത്തിൽ പങ്കില്ലെന്നാണ് ഷിബുവിന്റെ മൊഴി.