സിറിയൻ തലസ്ഥാനമായ ഡാമാസ്കസിലെ ജോബാര്‍ മേഖലയില്‍ വിമതര്‍ സൈന്യത്തിനെതിരെ ആക്രമണം ആരംഭിച്ചു. ജോബര്‍ മേഖല വിമതര്‍ക്കു നഷ്ടമായിരുന്നു. സര്‍ക്കാര്‍ സമ്മര്‍ദം തുടരുന്ന സാഹചര്യത്തിലാണ് വിമതര്‍ ആക്രമണം നടത്താന്‍ തീരുമാനിച്ചത്.
വിമത പോരാളികളും ഭീകര സംഘടനയായ ഫത്തേ അല്‍ഷാം ഫ്രണ്ടും സംയുക്തമായാണ് ആക്രമണം ആരംഭിച്ചതെന്ന് സിറിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. വിമതരുടെ ആക്രമണത്തെ നിയന്ത്രിക്കാനായെന്ന് സൈന്യം അറിയിച്ചു. വിമതരുടെ ഷെല്ലാക്രമണത്തില്‍ വന്‍ നാശനഷ്ടമാണുണ്ടായത്.