അഗ്സ്ത്യാർകൂടം തീര്‍ഥാടനത്തിൽ സ്തീകളെയും ഉൾപ്പെടുത്തണമെന്ന് ആവശ്യം. ശാരീരികക്ഷമതയും സുരക്ഷാകാരണങ്ങളും മുൻനിർത്തി സ്ത്രീകളെ തീർഥാടക സംഘത്തിൽ ഉൾപ്പെടുത്താത്തതിൽ പ്രധിഷേധിച്ചാണ് വനിതകൾ രംഗത്തുവന്നിരിക്കുന്നത്. ജനുവരി 14മുതൽ ഫെബ്രുവരി 24 വരെയാണ് തീർഥാടനം.
മകരവിളക്ക്ദിനത്തിൽ ആരംഭിച്ച് ശിവരാത്രിദിനത്തിലാണ് അഗസ്ത്യാർകൂടം തീര്‍ഥാടനം അവസാനിക്കുന്നത്. ആചാരപരമായ എതിർപ്പ് ഇതുവരെ ഉയർന്നുവന്നിട്ടില്ലെങ്കിലും സുരക്ഷാകാരണങ്ങളും ശാരാരിക ക്ഷമതയും മുൻനിർത്തിയാണ് തീർഥാടനത്തിൽ നിന്നും സ്തീകളെ ഒഴിവാക്കുന്നത്. എന്നാൽ മാറിയകാലത്ത് മാറിചിന്തിക്കണമെന്നാണ് സ്ത്രീപക്ഷവാദികളുടെ അഭിപ്രായം. കാര്യമായി ശ്രദ്ധിക്കപ്പെടുന്നില്ലെങ്കിലും സ്ത്രീകൾ പ്രവേശിക്കുന്നതിന് ആചാരപരമായ എതിർപ്പും ഉണ്ടാകാം.
കേരളം,തമിഴ്നാട് സംസ്ഥാനങ്ങളിലായാണ് അഗസ്ത്യകൂടം വ്യാപിച്ചുകിടക്കുന്നത്. പേപ്പാറ വന്യജീവി സങ്കേതത്തിലെ വനം ജീവനക്കാരാണ് തിർഥാടനത്തിന് നേതൃത്വം നൽകുന്നത്. ഒരു ദിവസം നൂറുപേർക്കാണ് സന്ദർശനാനുമതി നൽകുന്നത്. തീർഥാടനത്തിനായി ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. ആനമുടി കഴിഞ്ഞാൽ ദക്ഷിണേന്ത്യയലെ ഏറ്റവും ഉയരമുള്ള കൊടുമുടികളില്‍ ഒന്നാണ് അഗസ്ത്യകൂടം.