തിരുവനന്തപുരം ആര്യനാട്ടെ നെയ്ത്ത് സംഘം പ്രതിസന്ധിയിൽ.സർക്കാർ ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കാത്തതാണ് തിരിച്ചടിയാകുന്നത്. വർഷങ്ങളായുള്ള ഉപജീവനമാർഗം സർക്കാരായിട്ട് ഇല്ലാതാകരുതെന്നാണ് തൊഴിലാളികളുടെ അഭ്യർഥന. പകലന്തിയോളം പണിയെടുത്ത് കിട്ടുന്നതേയുളളു.അല്ലാതെ സർക്കാരിന്റ ആനുകൂല്യങ്ങൾ കിട്ടുമെന്ന് ഒരു ഉറപ്പുമില്ല
ഉൽപ്പന്നത്തിന്റെ വിപണനമാണ് സംഘം നേരിടുന്ന വലിയവെല്ലുവിളി. ഉൽപ്പന്നങ്ങളെടുക്കുന്ന വലിയ സംഘങ്ങൾ കൃത്യമായിപണം നൽകിയില്ലെങ്കിൽ വീടുകളിൽ അടുപ്പു പുകയില്ലെന്നതാണ് അവസ്ഥ.
1976 ൽ ആരംഭിച്ച സംഘത്തിന്റെ പ്രവർത്തനം ഇന്നുവരെ മുടങ്ങിയിട്ടില്ല.പക്ഷെ 150 ലേറെ തൊഴിലാളികൾ പണിയെടുത്തിരുന്ന സ്ഥാപനത്തിൽ ശേഷിക്കുന്നത് 30 പേർ മാത്രമാണ്.