പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കം കുറിക്കുന്ന ഇന്ന് തിരുവനന്തപുരം ജില്ലയിലെ ഒരു അധ്യാപികയുടെ കഥ മനോരമ ന്യൂസ് മുന്നോട്ടുവയ്ക്കുകയാണ്. പുല്ലുമ്പാറ ജനത സ്്കൂളിലെ ഹിന്ദി അധ്യാപികയായ സീന രവീന്ദ്രനാണ് മാസങ്ങളായി സ്്കൂളിൽ കയറാൻ പോലും കഴിയാതെ, ദുരിതം അനുഭവിക്കുന്നത്
തിരുവനന്തപുരം ജില്ലയിലെ പുല്ലുമ്പാറ എന്ന മലയോര ഗ്രാമത്തിലെ കുട്ടികളുടെ ഏകആശ്രയമാണ് എയ്ഡഡ് സ്്കൂളായ ജനത ഹയർസെക്കഡറി വിദ്യാലയം. 1100 കുട്ടികളുള്ള സ്്കൂളിലെ 50 സ്ഥിരം അധ്യാപകർക്കും ശമ്പളം കൊടുക്കുന്നത് സർക്കാരും. യുപി വിഭാഗത്തിലെ ഹിന്ദി അധ്യാപികയായ സീന രവീന്ദ്രൻ 16 വർഷമായി ഈ സ്്കൂളിലെ അധ്യാപികയാണ്. പെട്ടെന്നൊരു ദിവസം, 2016 ജൂണ്‍ മുതൽ ടൈംടേബിളിൽ നിന്ന് സീനയുടെ പേര് അപ്രത്യക്ഷമായി. ആറു മാസം ഈ അധ്യാപിക സ്്റ്റാഫ് മുറിയിൽവെറുതെയിരുന്നു. അപ്രഖ്യാപിത വിലക്കിന്റെ കാരണമെന്തന്നറിയാതെ അധ്യാപിക മാനസികമായി തളർന്നു,.
ഇതിനിടെ, ഇനി സ്്കൂളിൽകയറേണ്ട എന്ന് മാനേജ്മെന്റ് രേഖാമൂലം അറിയിച്ചതോടെ , സീന വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചു. സീനയെ ഉടൻജോലിയിൽപ്രവേശിപ്പിക്കാൻ എ.ഇ.ഒയും ജില്ലാ വിദ്യാഭ്യാസ ഒാഫീസറും ആവശ്യപ്പെട്ടെങ്കിലും മാനേജ്മെന്റ് വഴങ്ങിയില്ല.
സീനയുടെ ശമ്പളം തടഞ്ഞതോടെ, മറ്റ് യുപി അധ്യാപകുടെ ശമ്പളവും ട്രഷറിയിൽ നിന്ന് കിട്ടാതെയായി. സർക്കാർ നേരിട്ട് ശമ്പളം നൽകുന്ന അധ്യാപകർപോലും , ആരുടെയെങ്കിലും അകാരണമായ പകപോക്കലിന് വിധേയമായി പെരുവഴിയിലാകുന്ന ഈ അവസ്ഥ, പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനിറങ്ങുന്ന സർക്കാർ കണ്ടേമതിയാകൂ.