കോളജ് കാംപസിലെ നിയന്ത്രണങ്ങള്‍ക്കെതിരെ കൊല്ലം ഫാത്തിമ മാതാ കോളജിൽ വിദ്യാര്‍ഥികൾ സമരം ആരംഭിച്ചു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതും വിദ്യാർഥിനികൾ ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വിലക്കുന്നുവെന്നും ആരോപിച്ചാണ് സമരം. മാനേജ്‌മെന്റുമായി ചര്‍ച്ചചെയ്ത ശേഷമേ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാനാകു എന്ന് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു..
ക്യാംപസിനുള്ളിലെ ലിംഗവിവേചനത്തിനും വിദ്യാർഥിനികളുടെ വസ്ത്രധാരണരീതിയിലെ നിയന്ത്രണങ്ങൾക്കും എതിരെയുമാണ് വിദ്യാർഥികൾ സമരം ചെയ്യുന്നത്. ഒഴിവു സമയങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ അവര്‍ക്ക് മാത്രമായി അനുവദിച്ച് നല്‍കിയിട്ടുള്ള സ്ഥലത്തെ ഇരിക്കാവു, ലഗിങ്ങ്‌സ് ധരിക്കാന്‍ പാടില്ല, ഏത് വസ്ത്രമാണെങ്കിലും ഷാൾ ധരിച്ചിരിക്കണം എന്നിവയാണ് പ്രിൻസിപ്പലിന്റെ പ്രധാന നിയന്ത്രണങ്ങൾ.
എന്നാൽ കോളജിൽ ഒരു നിയന്ത്രണങ്ങളും പുതിയതായി കൊണ്ടുവന്നിട്ടില്ലെന്ന്് പ്രിൻസിപ്പൽ വിൽസൻ് നെറ്റോ പ്രതികരിച്ചു. വർഷങ്ങളായി തുടരുന്ന നിയന്ത്രണങ്ങൾ മാറ്റണമെങ്കിൽ മാനേജ്മെൻിന്റെ തീരുമാനം വേണമെന്ന് പ്രിൻസിപ്പൽ പറഞ്ഞു. അനുകൂലമായ തീരുമാനം വരാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ