കോട്ടയം ളാക്കാട്ടൂരുളള എംജിഎം, എൻഎസ് എസ് സ്വാശ്രയ കോളജിന് അംഗീകാരം നഷ്ടപ്പെട്ടെങ്കിലും വിദ്യാർഥികൾക്ക് കോഴ്സ് പൂർത്തീകരിക്കാൻ അവസരം നൽകുമെന്ന് എ.ജി. സർവകലാശാല. എന്നാൽ പുതിയ പ്രവേശനം അനുവദിക്കില്ല. അംഗീകാരം നഷ്ടപ്പെട്ടതോടെ മാനേജുമെന്റിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തി.
എം.ജി. സർവകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ളാക്കാട്ടൂർ കോളജിൽ ബികോം കോഴ്സിന് മൂന്നുവർഷങ്ങളിലായി നൂറിലധികം വിദ്യാർഥികളാണ് പഠിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് കോളജിന് അംഗീകാരം നഷ്ടപ്പെടാൻ കാരണമായത് മതിയായ സ്ഥലസൗകരമോ കെട്ടിടങ്ങളോ ഇല്ല. സമീപത്ത് പ്രവർത്തിക്കുന്ന എൽപി സ്കൂളിൽ വരെയാണ് ക്ലാസ്മുറികൾ ക്രമീകരിച്ചിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സർവലാശാല നോട്ടീസ് നൽകിയിരുന്നെങ്കിലും സമയപരിധി അവസാനിച്ചിട്ടും സൗകര്യം ഒരുക്കാൻ കഴിയാതെ വന്നതോടെയാണ് അംഗീകാരം നഷ്ടപ്പെട്ടത്
വിഷയത്തിൽ ഇടപെട്ട സർവകലാശാല ചർച്ചകൾക്കൊടുവിൽ കോഴ്സ് പൂർത്തീകരിക്കാനുള്ള അവസരം നൽകാമെന്ന് ഉറപ്പ് നൽകി. എന്നാൽ ഈ വർഷം ഇനി പുതിയ പ്രവേശനം അനുവദിക്കില്ലെന്നും വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ വ്യക്തമാക്കി.
എൻഎസ് എസ് കരയോഗം നേരിട്ടു നിയന്ത്രിച്ചിരുന്ന കോളജിൽ ഭരണസമിതിയിലെ എട്ടുപേർ രാജിവച്ചതിനെ തുടർന്ന് താലൂക്ക് യൂണിയൻ നേരിട്ട് ഇടപെട്ടായിരുന്നു ഭരണം. മാനേജുമെന്റുകൾ തമ്മിലുണ്ടായ തർക്കമാണ് ഇപ്പോഴുണ്ടായ പ്രതസന്ധിയ്ക്ക കാരണമെന്നും വിദ്യാർഥികളും രക്ഷിതാക്കളും ആരോപിച്ചു