എം.സി റോഡിൽ പത്തനംതിട്ട കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലത്തിലെ അറ്റകുറ്റപണികൾ നിർത്തി. ബലക്ഷയം ഗൗരവമാണെന്ന് കണ്ടെത്തിയതോടെ നിലവിലെ അറ്റകുറ്റപണികൾ ഗുണകരമാവില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം.ചെന്നൈ ഐ.ഐ.ടി.യിലെ മുന്‍ പ്രഫസര്‍ പി.കെ.അരവിന്ദന്‍റെ നേതൃത്വത്തില്‍ നാളെ പാലം പരിശോധിക്കും.
ഏനാത്ത് പാലത്തിലുണ്ടായ വിള്ളൽ ബെയറിങ് തെന്നിമാറിയതിനെ തുടർന്നെന്ന് കണ്ടെത്തിയതോടെയാണ് രണ്ടു ദിവസം മു൯പ് അറ്റകുറ്റപണി ആരംഭിച്ചത്.എന്നാൽ മുങ്ങൽ വിദഗ്ദ്ധർ പാലത്തിടയിൽ നിന്ന് പകർത്തിയ ദൃശ്യങ്ങൾ കാര്യം ഗുരുതകമാണെന്ന വിലയിരുത്തലിലേക്കാണ് എത്തിക്കുന്നത്. ദൃശ്യങ്ങൾ പഠിച്ച ചെന്നെ ഐ.ഐ.ടി മു൯ പ്രഫൊസർ പി.കെ.അരവിനന്ദ൯െ നിർദേശ പ്രകാരമാണ് നിലവിലെ അറ്റകുറ്റപണികൾ നിർത്തിയത്. പാലത്തി൯െ തൂണുകൾ ഗുരുതരാവസ്ഥയിലാണെന്നാണ് കണ്ടെത്തൽ.മണൾവാരൽ പാലത്തിനുണ്ടാക്കിയ ആഘാതത്തിനപ്പുറം പാലത്തി൯െ നിർമാണത്തിലും വീഴ്ചകളുണ്ടായെന്നാണ് ആരോപണം ഉയരുന്നത്
പാലത്തിനടിയിലെ ദൃശ്യങ്ങൾ പഠിക്കുന്ന വിദഗ്ദ്ധ സംഘം നാളെ വീണ്ടും പാലം പരിശോധിക്കും. പ്രഫൊസർ പി കെ അരവിന്ദ൯െ നിർദേശം അനസരിച്ച്കും തുടർനടപടി.