കൊല്ലം എഫ്സിഐ ഗോഡൗണിലെ ചുമട്ടു തൊഴിലാളികളുടെ അടിക്കടിയുള്ള സ്ഥലം മാറ്റം കൊല്ലം, കൊട്ടാരക്കര താലൂക്കുകളിലേക്കുള്ള റേഷൻ വിതരണം താറുമാറാക്കുന്നു. കൊല്ലം ഡിപ്പോയിൽ നിന്നുള്ള തൊഴിലാളികളെ കരുനാഗപ്പള്ളിയിലേക്ക് സ്ഥലം മാറ്റിയോടെ കൊല്ലം ഡിപ്പോയുടെ പ്രവർത്തനം പൂർണമായും നിലച്ചിരിക്കുകയാണ്
കൊല്ലം ഡിപ്പോയിൽ അമിത ജോലിയാണെന്ന് കാട്ടി കരുനാഗപ്പള്ളി ഡിപ്പോയിലെ 42 ചുമട്ടു തൊഴിലാളികളെ കഴിഞ്ഞ ദിവസമാണ് കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ രണ്ടു ദിവസം കഴിഞ്ഞതോടെ എല്ലാവരെയു തിരിച്ചു സ്ഥലം കരുനാഗപ്പള്ളിയിലേക്ക് മാറ്റിയിരിക്കെയാണ്. കൊല്ലം ഡിപ്പോയിൽ നിന്നുള്ള റേഷൻ വിതരണം പൂർണായും നിലച്ചു. കൊല്ലം ,കൊട്ടാരക്കര താലൂക്കുകളിലേക്കുള്ള റേഷൻ സാധനങ്ങൾ ഇപ്പോൾ കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്നാണ് വിതരണം ചെയ്യുന്നത്.120 ലോഡുകൾ ഒരു ദിവസം കൊല്ലത്ത് നിന്ന് റേഷൻകടകളിലേക്ക് കൊണ്ടുപോകുമായിരുന്നു. എന്നാൽ ഈ തൊഴിലാളികള്‍ കരുനാഗപ്പള്ളിയിൽ ചെന്നാലും ലോറികളുടെ അഭാവം കാരണം പരമാവധി 50 ലോഡുമാത്രമാണ് അധികം വിതരണം ചെയ്യാനാവുക.ഉദ്യോഗ്സ്ഥരുടെ പ്രതികാരനടപടികളാണ് സ്ഥലം മാറ്റത്തിന് പിന്നിലെന്നാണ് തൊഴിലാളികളുടെ ആരോപണം.
ആലപ്പുഴ ഡിപ്പോയിലെ 48 തൊഴിലാളികളും ഉൾപ്പെടെ 132 ചുമട്ടുതൊഴിലാളികളാണ് ഇപ്പോൾ കരുനാഗപ്പള്ളി ഡിപ്പോയിൽ ജോലി ചെയ്യുന്നത്. കൊല്ലം ഡിപ്പോയിലെ നാലു തൊഴിലാളികളെ കഴിഞ്ഞ മാസം വലിയതുറ ഡിപ്പോയിലേക്കു മാറ്റിയിരുന്നു. ഇതിൽ പ്രതിഷേധിച്ചു യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ സമരം ചെയ്തിട്ടും സ്ഥലം മാറ്റ ഉത്തരവു റദ്ദാക്കാൻ തയാറായിട്ടില്ല. അരിയുമായി കൊല്ലത്തേക്കു വന്ന ഗുഡ്സ് ട്രെയിനുകൾ മറ്റു ഡിപ്പോകളിലേക്കു തിരിച്ചുവിട്ടതായും ആരോപണമുണ്ട്.