കൊല്ലം ജില്ലാഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി എൻ.കെ. പ്രേമചന്ദ്രൻ എം.പി. ജില്ലാഭരണത്തിന്റെ അനാസ്ഥയും മെല്ലപ്പോക്കും പ്രാദേശിക വികനപദ്ധതികൾ അട്ടിമറിക്കുന്നുവെന്ന് എൻ.കെ.പ്രേമചന്ദ്രൻ ആരോപിച്ചു. കഴിഞ്ഞ മെയിൽ നൽകിയ വികസനപ്രവർത്തികൾക്ക് പോലും ജില്ലാഭരണകൂടം ഭരണാനുമതി നൽകിയില്ലെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.
വർഷം 4 കോടി 90 ലക്ഷം രൂപയാണ് ഒരു പാർലമെൻ് അംഗത്തിന് സ്വന്തം മണ്ഡലത്തിൽ വികസനപ്രവർത്തനങ്ങൾക്കായി ചെലവഴിക്കാൻ കേന്ദ്രസർക്കാർ നൽകുന്നത്. ഫണ്ടിന് യാതൊരു താമസവുമില്ലാതെ നടപ്പാക്കാൻ കഴിയുന്ന ഈ വികസനപ്രവർത്തനങ്ങൾ ജില്ലാഭരണകൂടം അട്ടിമറിക്കുന്നുവെന്ന വിമർശനമാണ് എൻ കെ പ്രേമചന്ദ്രൻ ഉന്നയിച്ചിരിക്കുന്നത്. സാമ്പത്തികവർഷം അവസാനിക്കാറായിട്ടും കഴിഞ്ഞ മെയിൽ നൽകിയ ശൂപാർശകൾക്ക് പോലും ജില്ലാഭരണകൂടം അനുമതി നൽകിയിട്ടില്ല. എ.പി.ഫണ്ടിന് നൽകിയ ശൂപാർശകളിൽ സ്വീകരിച്ച നടപടികൾ എന്താണെന്ന് ആവർത്തിച്ചു ചോദിച്ചിട്ടും മറുപടി ഇല്ലെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.
ജില്ലാഭരണകൂടത്തിന്റെ സമീപനത്തിനെതിരെ മുഖ്യമന്ത്രിക്കും ചീഫ്സെക്രട്ടറിക്കും പരാതി നൽകിയിരിക്കെയാണ് എൻ കെ പ്രേമചന്ദ്രൻ. കലക്ട്രേറ്റിൽ നിന്നുള്ള ഉത്തരവുകൾ പാലിച്ച് പൂർത്തിയാക്കിയ പണികളുടെ ബില്ലുകൾ മാറാതെ കിടക്കുന്നതായും പ്രേമചന്ദ്രൻ ആരോപിച്ചു. പ്രാദേശിക വികസനഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട പാർലമെൻ് കമ്മിറ്റിക്ക് പരാതി നൽകിട്ടുണ്ട്.