തിരുവനന്തപുരം നഗരസഭയിൽ പ്ളാസ്റ്റിക് ക്യാരിബാഗുകൾക്ക് സമ്പൂർണ്ണ നിരോധനം വരുന്നു. റിപ്പബ്ളിക് ദിനം മുതൽ നിരോധനം നടപ്പാക്കാനാണ് നഗരസഭയുടെ നീക്കം. തീരുമാനം വിജയിപ്പിക്കാൻ പൊലീസിന്റെ സഹായവും തേടുമെന്ന് മേയർ വി കെ പ്രശാന്ത് മനോരമ ന്യൂസിനോടു പറഞ്ഞു.
അമ്പതു മൈക്രോണിൽ താഴയുളള ക്യാരി ബാഗുകൾ നിരോധിക്കാനായിരുന്നു ആദ്യ തീരുമാനം.എന്നാലിത് മാലിന്യ പ്രശ്നത്തിന് പരിഹാരമാകില്ലെന്ന തിരിച്ചറിവിലാണ് പൂർണ്ണ നിരോധനത്തിനുള്ള നീക്കം. സമ്പൂർണ്ണ നിരോധനത്തിനോട് വ്യാപാരികൾക്കും അനുകൂല നിലപാടാണുള്ളത്.
ആദ്യം ബോധവത്കരണം,പിന്നെ പിഴയുൾപ്പെടെയുള്ള കർശന നടപടികളിലേയ്ക്കു കടക്കും.അതോടെ തുണിസഞ്ചികളിലേയ്ക്കും പേപ്പർ ബാഗുകളിലേയക്കും നഗരം മടങ്ങുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.